ഒറീസ ബാലേസർ രൂപതാധ്യക്ഷൻ മാർ സൈമൺ കായിപ്പുറം നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.45-നാണ് മരണമടഞ്ഞത്. മൃതസംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 24 ബുധനാഴ്ച മൂന്നു മണിക്ക് ബാലേസർ കത്തീഡ്രലിൽ വച്ച് നടക്കും.
കണ്ണക്കര സെന്റ് സേവ്യേയേഴ്സ് ക്നാനായ ഇടവകാംഗമായ ഇദ്ദേഹം കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സന്യാസ സമൂഹത്തില്‍ അംഗമായി. 1980-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 2013-ൽ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ ബാലേസർ ബിഷപ്പായി നിയമിച്ചു.