പ്രണയത്തിന്‍റെ കനമുള്ള ഒരു വിപരീതപദമായിട്ടാണ് ‘ഭീകരത’യെ മനസിലാക്കേണ്ടിയിരുന്നത്. പക്ഷേ, നമ്മുടെ ഈ കാലക്ത് പ്രണയത്തിന് ഏറ്റവും യോജിക്കുന്ന പര്യായമായി ‘ഭീകരത’ മാറിത്തീര്‍ന്നിരിക്കുന്നു.
പ്രണയജിഹാദ് സത്യമോ?
വിഷയം പ്രണയജിഹാദ് തന്നെയാണ്. ദീര്‍ഘകാലമായി ക്രൈസ്തവസമുദായം ആകുലതയോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണത്. പലവിധ പഠനങ്ങളും ചര്‍ച്ചകളും അന്വേഷണങ്ങളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. അവയുടെയെല്ലാം വെളിച്ചത്തില്‍ പ്രണയജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്നും അല്ലെന്നും വാദിക്കുന്നവരുണ്ട്. പ്രണയജിഹാദ് നടക്കുന്നുവെന്ന് പറയുന്നവര്‍ പ്രണയാനന്തരം ഭീകരതയുടെ നാട്ടുരാജ്യങ്ങളിലേക്ക് വിമാനം കയറിപ്പോയ പെണ്‍മക്കളെയാണ് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഒപ്പം, തെളിവുകളവേശേഷിപ്പിക്കാതെ എവിടേക്കോ അപ്രത്യക്ഷമായവരേയും. പ്രണയത്തിന്‍റെ ഭീകരമുഖങ്ങള്‍ സന്നിഹിതമല്ലെങ്കില്‍ ഇതൊക്കെ എങ്ങനെ സംഭവിക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
അതേസമയം, പ്രണയജിഹാദ് ഇല്ലെന്ന് സ്ഥാപിക്കുന്നവര്‍ക്ക് സംഘടിതനീക്കത്തിന്‍റെ തെളിവുകള്‍ ലഭ്യമല്ലത്രേ. ഏതൊരു ഏജന്‍സിയുടെയും റിപ്പോര്‍ട്ടുകള്‍ സ്വാധീനിക്കപ്പെടാനുള്ള സകല സാധ്യതകളും ഭാരതത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച്, സാമുദായികവിഷയങ്ങളില്‍. അവിടെ സമ്പത്ത്, സ്വാധീനം, അധികാരം, ഭയം, അന്വേഷിക്കുന്ന സംവിധാനത്തിന്‍റെ കഴിവില്ലായ്മ, പക്ഷപാതിത്വം എന്നിങ്ങനെ അന്വേഷണഫലങ്ങള്‍ ചായംപുരളാനിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിനാല്‍ത്തന്നെ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സിയുടെയോ ഒന്നിലധികം ഏജന്‍സികളുടെയോ റിപ്പോര്‍ട്ടനുസരിച്ച് പ്രണയജിഹാദ് സത്യമല്ലെന്ന് സ്ഥാപിക്കപ്പെട്ടാലും പ്രണയത്തില്‍ വഞ്ചിക്കപ്പെട്ടവരുടെ കണ്ണീരും പ്രണയാനന്തരം കാണാതായവരുടെ പ്രേതങ്ങളും ഭീകരനാടുകളില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടവരുടെ മസ്തിഷ്കക്ഷാളനം ചെയ്യപ്പെട്ട സംഭാഷണങ്ങളും നഗ്നയാഥാര്‍ത്ഥ്യങ്ങളായി നമുക്ക് മുമ്പില്‍ അവശേഷിക്കുക തന്നെ ചെയ്യുന്നു.
അന്താരാഷ്ട്ര സാഹചര്യം
മതത്തിന്‍റെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ ധാരാളമായി ദുരുപയോഗിക്കപ്പെടുന്നു എന്നത് സകലരും സമ്മതിക്കുന്ന ഒരു സത്യമാണ്. അത് കേവലമായ ഒരു വര്‍ത്തമാനകാലസത്യം മാത്രമല്ല, ചരിത്രയാഥാര്‍ത്ഥ്യം കൂടെയാണ്. ഒരുകാലത്ത് ക്രൈസ്തവരാഷ്ട്രങ്ങളായിരുന്
ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭീകരരുടെ ലൈംഗിക അടിമയായി ജീവിക്കുകയും രക്ഷപ്പെടുകയും ചെയ്ത സ്ത്രീയാണ് നാദിയ മുറാദ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ നാദിയ മുറാദ് താന്‍ കടന്നുപോന്ന അതിക്രൂരമായ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ലോകത്തോട് പറഞ്ഞിട്ടുണ്ട്. അതിക്രമത്തിന്‍റെ അങ്ങേയറ്റം ജീവിക്കുന്ന ഈ ഭീകരര്‍ക്ക് അവരുടെ വന്യമായ ഭാവനകള്‍ക്കനുസൃതം ലൈംഗികസുഖം പകരല്‍ മാത്രമാണ് ജീവന്‍ മാത്രം അവശേഷിക്കുന്ന ഈ പെണ്‍ശരീരങ്ങള്‍ ചെയ്യേണ്ടത് എന്ന് നാദിയ മുറാദ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പ്രണയിക്കുന്നതിലെന്താണ് തെറ്റ്?
പ്രണയത്തിലെ ശരിതെറ്റുകളെക്കുറിച്ച് അന്വേഷിക്കുന്ന കൗമാരപ്രായക്കാര്‍ക്ക് പ്രണയവും പ്രണയത്തോടു ബന്ധപ്പെട്ടവയും അതീവകൗതുകകരമായ കാര്യങ്ങളാണ്. പ്രണയത്തിന്‍റെ മൃദുലകരങ്ങളാല്‍ തഴുകപ്പെടാത്തവര്‍ ആരുണ്ട്? പ്രണയത്തിന്‍റെ സുഖദുഖങ്ങളെ നേരിട്ടറിയാത്തവര്‍ എവിടെയാണുള്ളത്? ഈ ചോദ്യങ്ങളില്‍ കഴമ്പുണ്ട്. മാത്രവുമല്ല, ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് പ്രണയത്തെ തിരുസ്സഭ അതില്‍ത്തന്നെ പാപമായി പരിഗണിക്കുന്നില്ല എന്നത് ഒരുതരം ആശ്വാസമാണ്. അതേസമയം അത് പാപത്തിലേക്ക് നയിക്കാമെന്നുമുള്ള മുന്നറിയിപ്പുകള്‍ നല്കുന്നതിനെ അവര്‍ അവഗണിക്കുകയും ചെയ്യുന്നു.
പ്രായത്തിന്‍റെ കൗതുകകങ്ങളിലും ശാരീരികലൈംഗികതയുടെ ആകര്‍ഷണങ്ങളിലും കമിതാവ് നല്കുന്ന വൈകാരികഉണര്‍വ്വിന്‍റെ സുഖത്തിലും സ്വയമറിയാതെ അടിമപ്പെടുന്ന കൗമാരപ്രായക്കാര്‍ വിളക്കിലേക്ക് പറന്നടുക്കുന്ന ഈയാംപാറ്റകളെപ്പോലെ അസംഖ്യമാണ്. പ്രായത്തേക്കാള്‍ മുമ്പ് പക്വത പ്രാപിക്കുന്ന ശരീരം അതിന്‍റെ ആവശ്യങ്ങള്‍ സ്വാഭാവികമായിത്തന്നെ മുമ്പോട്ടു വെക്കുമ്പോള്‍ ശരിതെറ്റുകളെ വിവേചിച്ചറിയാന്‍ സാധിക്കാത്ത ഇളംമനസ്സുകള്‍ അത്തരം ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുന്ന ഏതിടങ്ങളിലേക്കും ഓടിച്ചെല്ലുന്നു. രുചിയുള്ള ഭക്ഷണം, ശാരീരികസാന്നിദ്ധ്യം, ദീര്‍ഘമായ സംസാരം എന്നിവയില്‍ സാവകാശമാരംഭിക്കുന്ന പ്രണയരംഗങ്ങള്‍ അതിവേഗം സ്പര്‍ശനത്തിലേക്കും ചുംബനത്തിലേക്കും ശാരീരികലൈംഗികതയുടെ വിവിധതലങ്ങളിലേക്കും ചെന്നുവീഴുന്നു. പിന്തിരിയാനാവാത്തവിധം താന്‍ അകപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോഴേക്കും മൂല്യമുള്ളതെല്ലാം -ശരീരത്തിന്‍റെ ശുദ്ധത, വ്യക്തിത്വം, സ്വാതന്ത്ര്യം- ബലിനല്കപ്പെട്ടു കഴിഞ്ഞിരിക്കും. പിന്നീട് തന്‍റെ നഷ്ടബോധത്തെ ന്യായീകരിക്കുന്ന പ്രതിരോധങ്ങള്‍ കണ്ടെത്താനും അത്തരം പ്രസ്ഥാനങ്ങളില്‍ അണികളായിച്ചേരാനും എളുപ്പത്തില്‍ സാധിക്കുന്നു. പല സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ ആശയഗതികള്‍ പരിശോധിച്ചാല്‍ ഉള്ളറകളില്‍ മറഞ്ഞുകിടക്കുന്ന ഈ നഷ്ടബോധത്തിന്‍റെ കനലുകള്‍ കാണാന്‍ സാധിക്കും.
ചൂഷണം ചെയ്യപ്പെടുന്ന മൃദുലവികാരം
പ്രണയം ചൂഷണം ചെയ്യപ്പെടുന്ന മൃദുലവികാരമാണ്. പ്രണയജിഹാദില്‍ പ്രണയം ഭീകരതയെ പൊതിഞ്ഞിരിക്കുന്ന മധുരം മാത്രമാണ്. ജിഹാദില്ലായെന്ന് വാദിക്കുന്നവര്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്:
1. പ്രണയത്തില്‍പ്പെട്ട് കാണാതായ ഞങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെവിടെ?
2. പ്രണയത്തില്‍പ്പെട്ട് നാടുവിടുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സംഘടിതപ്രസ്ഥാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നിലെ യുക്തിയെന്താണ്?
3. പ്രണയിക്കുന്ന പുരുഷനുവേണ്ടി പെണ്‍കുട്ടിയെ നേടാന്‍ കോടതികളില്‍ പ്രത്യക്ഷപ്പെടുന്ന വിലകൂടിയ കാറുകളില്‍ വരുന്ന മണിക്കൂറിന് പ്രതിഫലം വാങ്ങുന്ന വക്കീലന്മാര്‍ എന്തുകൊണ്ടാണ്?
4. പ്രണയിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് ഏതാനും മാസങ്ങള്‍ കൊണ്ട് അറബിഭാഷ പഠിച്ച് ഇസ്ലാം മതഗ്രന്ഥം സ്വായത്തമാക്കുന്നത്?
5. നാടുവിട്ടോടുന്നവരെല്ലാം എന്തുകൊണ്ടാണ് ഭീകരവാദത്തിന് ശക്തമായ വേരോട്ടമുള്ള നാടുകളിലേക്ക് മാത്രമായി അപ്രത്യക്ഷരാകുന്നത്?
6. പ്രണയത്തിന്‍റെ ആരംഭത്തിലില്ലെങ്കിലും പിന്മാറില്ലെന്ന് ഉറപ്പാകുന്ന നാളുകള്‍ മുതല്‍ അവരോട് മതം മാറണമെന്ന് നിര്‍ബന്ധിക്കുന്നതിന്‍റെ പിന്നിലെ യുക്തിയെന്താണ്?
ഉത്തരം നല്കാതെ ഇത്തരം ചോദ്യങ്ങളെ അവഗണിച്ച് മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രമാണ് പലപ്പോഴും പ്രയോഗിക്കപ്പെടുന്നത്. പ്രണയം പെണ്‍കുഞ്ഞുങ്ങളെ വീഴ്ത്താനുള്ള തീവ്രവാദത്തിന്‍റെ ഉപകരണമായി ഉപയോഗിക്കപ്പെടുന്നുവെന്നിട
പ്രണയമാണോ മതംമാറ്റമാണോ പ്രശ്നം
പ്രണയവും മതംമാറ്റവുമാണ് നാമുന്നയിക്കുന്ന പ്രശ്നം എന്ന് വ്യാജമായി ആരോപിച്ചുകൊണ്ട് പ്രധാനപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതില്‍ തത്പരകക്ഷികള്‍ വിജയിക്കാറുണ്ട്. പ്രണയിക്കുക എന്നതും മതം മാറുക എന്നതും ഒരു വ്യക്തിയുടെ മൗലികമായ അവകാശങ്ങളില്‍പ്പെട്ട കാര്യങ്ങളാണ്. പ്രണയത്തിന്‍റെ പേരില്‍ സ്വയം മതംമാറുന്നതിലും നാം ആശങ്കാകുലരാകേണ്ടതില്ല. എന്നാല്‍ മതംമാറ്റാന്‍ വേണ്ടി മാത്രമായി പ്രണയിക്കുന്നതിലെ ദുരൂഹതകളെയും ഗൂഢാലോചനകളേയുമാണ് നാം ശക്തമായി ചൂണ്ടിക്കാട്ടുന്നത്, ഒപ്പം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ പെണ്‍കുട്ടികളുടെ നിഷ്കളങ്കതയെ മുതലെടുത്തുകൊണ്ട് അവരുടെ വൈകാരികനിലയെ ചൂഷണം ചെയ്ത് സ്വാര്ത്ഥതാത്പര്യങ്ങള്ക്
ക്രൈസ്തവരും ഹിന്ദുക്കളം പ്രണയാനന്തരം മതം മാറ്റുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. തികച്ചും ദുര്‍ബലമായ വാദമുഖങ്ങളാണിവ. ഇരുവിഭാഗങ്ങളിലും വിവാഹത്തിന് മുന്നോടിയായി മതംമാറണമെന്ന നിര്‍ബന്ധബുദ്ധികളില്ല. വ്യക്തികള്‍ക്ക് അവരുടെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യവും പുഞ്ചിരിയും നഷ്ടപ്പെട്ടവരും ചൂഷണം ചെയ്യപ്പെടുന്നവരും കാണാതാകുന്നവരുമായ പെണ്‍കുട്ടികളെ പ്രതിയുള്ള ആകുലതകളാണ് പ്രണയജിഹാദിന്‍റെ പ്രതിരോധവേദികളെ ഇന്ന് ശക്തമാക്കിത്തീര്‍ക്കുന്നത്
കവര്‍ന്നെടുക്കപ്പെടുന്ന മാനം
മാനം നഷ്ടപ്പെട്ടവള്‍ക്ക് ശേഷിക്കുന്നത് അപമാനമാണ്. കോഴിക്കോട് സംഭവിച്ചത് പുറത്താക്കപ്പെട്ട ഒരു രഹസ്യമാണ്. അത് വിളിച്ചുപറയാനും അതിനെ പ്രതിരോധിക്കാനും ആ പെണ്‍കുട്ടിക്ക് നട്ടെല്ലുള്ള ഒരപ്പനുണ്ടായിരുന്നു. പ്രണയജിഹാദിന്‍റെ ഒളിവിടങ്ങളില്‍ സംഭവിക്കുന്ന യാഥാര്ത്ഥ്യങ്ങളിതൊക്കെയാണ
കവര്‍ന്നെടുക്കപ്പെടുന്ന മാനം വെച്ച് മതംമാറ്റത്തിന് വിലപേശുന്ന സന്ദര്‍ഭങ്ങള്‍ ആവര്ത്തിക്കാതിരിക്കണമെങ്ക
പ്രണയജിഹാദില്‍ സമുദായസ്പര്‍ദ്ധയോ?
പ്രണയജിഹാദ് എന്ന ഗൗരവതരമായ പ്രശ്നം ഉന്നയിക്കപ്പെടുമ്പോള്‍ അത് ഇസ്ലാം എന്ന മതത്തിന് നേരേയുള്ള ആക്രമണമണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ ഒരിക്കലുമല്ല. അത് മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരമായ തീവ്രവാദത്തിനെതിരേ നടത്തുന്ന വിമര്‍ശനമാണ്. ഇനിയും കാണാതാകുന്ന പെണ്‍കുഞ്ഞുങ്ങളെപ്രതി ഞങ്ങള്‍ക്ക് കരയാനാവില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ്. അതിന് തീവ്രവാദത്തെ എല്ലാ മതങ്ങളോടുമൊപ്പം തള്ളിപ്പറയാനും തീവ്രവാദത്തിലേക്ക് യുവത്വത്തെ വഴിതെറ്റിക്കുന്ന വിശ്വാസപ്രമാണങ്ങളെയും ആശയഗതികളെയും തിരുത്താനും തയ്യാറാവുകയാണ് സംസ്കാരമുള്ള ഒരു ആധുനികസമൂഹം ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല, മറിച്ച്, പ്രതിരോധവും ന്യായീകരണവും മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നും സൂചിപ്പിക്കാനാഗ്രഹിക്കുന്നു.
സമാപനം
ഉത്തമഗീതത്തിലെ മണവാളന്‍റെ അഭ്യര്‍ത്ഥനയിതാണ്: “ജറുസലെം പുത്രിമാരെ ഞാന്‍ കെഞ്ചുന്നു, സമയമാകും മുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കിവിടരുതേ” (8,4). ഈ അഭ്യര്‍ത്ഥനയെ നിരന്തര പ്രാര്‍ത്ഥനയാക്കി മാറ്റേണ്ട സമയം പ്രിയ ജറുസലേം പുത്രിമാരേ, അതിക്രമിച്ചിരിക്കുന്നു. നാം നമ്മുടെ സമുദായത്തിന്‍റെ ഉന്നതമായ ഗുണനിലവാരത്തെയും അത് ജീവിതത്തിന് നല്കുന്ന സുരക്ഷിതത്വത്തെയും കുടുംബത്തിലനുവദിച്ചിരിക്കു
നോബിള്‍ തോമസ് പാറക്കല്‍