1. 4,700 കോടി രൂപയാണ് ഓരോ വർഷവും കേന്ദ്ര ബഡ്ജറ്റിൽ ന്യൂനപക്ഷ ക്ഷേമത്തിനായി നീക്കിവച്ചു കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ, സംസ്ഥാന ഫണ്ടുകൾ വേറെയുമുണ്ട്. ഇത് നിലനിൽപ് അപകടത്തിലായ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് തുല്യമായി വീതിക്കപ്പെടുമ്പോൾ കേരളത്തിൽ മാത്രം ഇതിൽ 80 ശതമാനം, നിലനിൽപ്പിന് യാതൊരു പ്രശ്നവും ഇല്ലാത്ത മുസ്ലീങ്ങൾക്കും, ബാക്കി 20 ശതമാനം നിലനിൽപ്പ് അപകടത്തിലായിരിക്കുന്ന മറ്റെല്ലാ ന്യൂനപക്ഷങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു. നീക്കിവച്ചിരിക്കുന്ന ഈ തുച്ഛമായതു പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
2. കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ വളരെ കുറഞ്ഞ നിരക്കിൽ വിദ്യാഭ്യാസം, സ്വയംതൊഴിൽ എന്നിവയ്ക്ക് ലോണുകൾ നൽകുന്നുണ്ട്. ഈ കോർപ്പറേഷന്റെ ഭാരവാഹികൾ മുഴുവൻ മുസ്ലീങ്ങൾ മാത്രമാണ്. ഇതിൽ ഒരു ക്രിസ്ത്യാനി പോലുമില്ല. അതുകൊണ്ടു തന്നെ ക്രിസ്ത്യാനികളുടെ അപേക്ഷകൾ പരിഗണിക്കപ്പെടുന്നുമില്ല. യാതൊരു ഈടുമില്ലാതെ എടുക്കുന്ന ഈ ലോൺ ഉപയോഗിച്ച് മുസ്ലിങ്ങൾ വഴി നീളെ തട്ടുകടകളും മറ്റു പല ബിസിനസുകളും ചെയ്യുന്നു. ക്രിസ്ത്യാനികളാകട്ടെ, കലുങ്കിലും പാലത്തിലും വെറുതെയിരിക്കുന്നു. ഈ ലോൺ എടുക്കുന്ന പലരും തിരിച്ചടയ്ക്കാറില്ല അതുകാരണം, ഈ കോർപ്പറേഷന് ഫണ്ട് നൽകിക്കൊണ്ടിരിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലുമാണ്.
3. കേരളത്തിൽ മുസ്ലിം സമുദായത്തിനു മാത്രമായി പി എസ് സി, ബാങ്ക് കോച്ചിംഗ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിനും, തൊഴിൽ പരിശീലനത്തിനുമായി 17 കേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും നിലവിൽ ഉണ്ടായിരിക്കെ തന്നെ, ഈ ആഗസ്റ്റ് (2019) ആദ്യവാരം മട്ടാഞ്ചേരിയിൽ പുതിയ ഒരു കേന്ദ്രം കൂടി ആരംഭിച്ചിരിക്കുകയാണ്. അതേസമയം, കുട്ടനാട് പ്രദേശത്തെ ക്രിസ്ത്യൻ യുവാക്കൾക്കായി ഇപ്രകാരമൊരു കേന്ദ്രത്തിനായി ചങ്ങനാശ്ശേരി അതിരൂപത സമർപ്പിച്ച അപേക്ഷ, “ഈ അപേക്ഷ സർക്കാർ നിലവിൽ പരിഗണിക്കുന്നതല്ല” എന്ന ഒറ്റവരി കുറിപ്പിലൂടെ പഴയ സിമി പ്രവർത്തകനായ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി. ജലീൽ നിഷ്കരുണം തള്ളുകയാണ് ഉണ്ടായത്. ഫലമോ, മുസ്ലീം യുവാക്കൾ സർക്കാർ സർവ്വീസിൽ ഉയർന്ന ശമ്പളം വാങ്ങുന്നു. ക്രിസ്ത്യൻ യുവാക്കൾ പ്രവാസികളായി മാറുന്നു.
4. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ OBC ലിസ്റ്റിലെ ‘മാപ്പിള’ എന്ന പദം മുസ്ലിം എന്ന് വ്യാഖ്യാനിച്ച് 12 ശതമാനം സംവരണം നേടിയെടുക്കുന്നു. ക്രിസ്ത്യാനികളാകട്ടെ, കയ്യിൽ കൊണ്ടുവന്നു തന്ന സാമ്പത്തിക സംവരണത്തെപ്പോലും ശ്രദ്ധിക്കുന്നില്ല.
5. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതിനുള്ള നിയമാവലി തിരുത്തി, എല്ലാ അംഗങ്ങളും മുസ്ലിം സമുദായത്തിൽ നിന്ന് ആയാൽ കുഴപ്പമില്ല എന്ന സ്ഥിതി വരുത്തിവച്ചു. നിയമസഭയിൽ ഇത് ചർച്ചയ്ക്ക് വച്ചപ്പോൾ പ്രതിഷേധിക്കാൻ ഒരു ക്രൈസ്തവ എംഎൽഎ പോലും തയ്യാറായില്ല. ഇന്ന് കാശ്മീരിനു വേണ്ടിയും മുത്തലാഖിനു വേണ്ടിയും കണ്ണീരൊഴുക്കാൻ അവർ പാണക്കാട്ട് ക്യൂ നിൽക്കുകയാണ്.
6. ന്യൂനപക്ഷ ക്ഷേമ വകുപ്പിനെയും ഇതര സർക്കാർ വകുപ്പുകളുടെയും അറിയിപ്പുകൾ എല്ലാ മുസ്ലീങ്ങളിലും എത്തിക്കാൻ സർക്കാർ ടാറ്റയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മഹൽ സോഫ്റ്റ്വെയർ എന്ന സംവിധാനം അടുത്ത നാളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിന്റെ ഉദ്ഘാടനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രിയായ കെ.ടി. ജലീൽ എന്ന നിരീശ്വരവാദി, അറബിക് ശ്ലോകങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചു കൊണ്ട് നിർവ്വഹിച്ചു. വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. [https://youtu.be/j5ZWIhaFv0o] ഇതിനൊന്നും എപി-യും ഇപി-യും പ്രശ്നമല്ല. ക്രിസ്ത്യാനികൾക്കാകട്ടെ എല്ലാ അവാന്തര വിഭാഗങ്ങളും പ്രശ്നമാണ്.
7. ന്യൂനപക്ഷ സമിതികളിലെ 39 അംഗങ്ങളിൽ വെറും ഏഴു പേർ മാത്രമാണ് ക്രൈസ്തവർ എന്നാൽ 30 പേരും മുസ്ലീങ്ങളാണ്.
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മറ്റനേകം അനീതികളും ഈ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു.
സഭ ചെയ്യേണ്ടത്
1. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ഇടവകകൾ തോറും ബോധവൽക്കരണം നടത്തണം. ഇതിനായി പ്രത്യേക ഡിപ്പാർട്ട്മെന്റ് രൂപീകരിക്കണം.
2. മഹൽ സോഫ്റ്റ്വെയർ മാതൃകയിൽ ഒരു സംവിധാനം രൂപീകരിച്ച് വിശ്വാസികളെ കൃത്യമായി കാര്യങ്ങൾ അറിയിക്കണം.
3. സഭാസംഘടനകൾ ഈ ജനകീയപ്രശ്നം ഏറ്റെടുത്ത് പ്രക്ഷോഭങ്ങളും ഹർജികളും മറ്റുമായി ശക്തമായി മുന്നോട്ടുപോകണം.
4. 80:20 പോലെയുള്ള അനീതികൾക്കെതിരെ കോടതിയെ സമീപിക്കണം.
5. സിനഡിൽ ഇതേക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടത്തി നയങ്ങൾ രൂപീകരിച്ച് നടപ്പിലാക്കണം. കെസിബിസി പോലെയുള്ള മറ്റ് ഉന്നതാധികാര സമിതികളും ഇതു തന്നെ ചെയ്യണം.
6. സഭ ശക്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണം. പ്രത്യേകിച്ച്, പാലാ ഉപ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അതിനുമുമ്പ് നടക്കുന്ന നിയമസഭാ സമ്മേളനങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സഭയുടെ പിന്തുണയോടെ മാത്രം ജയിക്കാൻ കഴിവുള്ള രാഷ്ട്രീയ പാർട്ടികളുടെ മേലെങ്കിലും സമ്മർദ്ദം ചെലുത്തണം.
7. എല്ലാ സഭകളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഇതിനെ ഒരു മാസ് മൂവ്മെൻറ് (ബഹുജന പ്രക്ഷോഭം) ആക്കി മാറ്റണം.
ഒരു രണ്ടാം വിമോചനസമരം നടക്കട്ടെ. നമ്മുടെ ഭാവി തലമുറയ്ക്കെങ്കിലും പ്രതീക്ഷയുടെ തിരിനാളം തെളിഞ്ഞു കിട്ടട്ടെ. ഏറ്റവും കുറഞ്ഞത് തലമുറയെങ്കിലും ഇവിടെ നിലനിൽക്കട്ടെ.
ഫാ. ജയിംസ് കൊക്കാവയലിൽ