കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര – 17

കാൽവരി യാത്രയിൽ ഈശോയെ അനുഗമിച്ചവർ അനേകരുണ്ട്. പരിഹസിച്ചവർ, വേദനിപ്പിച്ചവർ, കല്ലെറിഞ്ഞവർ, കുരിശ് ചുമക്കാൻ സഹായിച്ചവർ, തൂവാല കൊണ്ട് തിരുമുഖം തുടച്ച് ആശ്വാസമേകിയവർ, വാക്കുകളാൽ സാന്ത്വനിപ്പിക്കുന്നവർ, ഒക്കെയുണ്ട് ആ യാത്രയിൽ. ഞാൻ എങ്ങനെയാണ് എന്റെ ഈശോയ്‌ക്ക്‌?

അപരന്റെ വേദന എന്റേതായി കണ്ട് ആശ്വസിപ്പിക്കാൻ എനിക്കാവുമോ?  ഞാനെടുക്കുന്ന നിലപാടുകൾ, അപരനെ സാന്ത്വനിപ്പിക്കുന്നതാവണം.  “കർത്താവിങ്കലേക്കു നോക്കുക മാത്രമല്ല, അവനേപ്പോലെ നോക്കുക കൂടിയാണ്”. അവന്റെ കാഴ്ചപ്പാടുകൾ സ്വന്തമാക്കുന്നതും അവന്റേതു പോലെയുള്ള നിലപാടുകൾ സ്വീകരിക്കുന്നതും അവന്റെ ഒപ്പമായിരിക്കുന്നതു പോലെയാണ്.