എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും (മത്തായി 7:24).
“പാറ” അല്ലെങ്കിൽ “ശില” എന്നത് ദൈവത്തെയും ദൈവികസംരക്ഷണത്തെയും സൂചിപ്പിക്കാനായി ബൈബിൾ പൊതുവായി ഉപയോഗിക്കാറുള്ള ഒരു പ്രതീകമാണ്. “അങ്ങാണ് എന്റെ രക്ഷശിലയും കോട്ടയും വിമോചകനും എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും എന്റെ പരിചയും രക്ഷാസൃഗവും അഭയകേന്ദ്രവും” (സങ്കീ. 18:2).
“പാറപ്പുറം” ദൈവതിരുമനസിന്റെയും “മണൽപ്പുറം” മനുഷ്യമനസ്സിന്റെയും പ്രതീകമായി എടുക്കുകയാണെങ്കിൽ പാറപ്പുറത്തുള്ള ഭവനം പണിയിൽ ദൈവതിരുമനസ് അനുസരിച്ചു രൂപപ്പെടുത്തുന്ന ക്രൈസ്തവജീവിതത്തിന്റെ പ്രതീകമാണ്. മണൽപ്പുറത്തുള്ള ഭവനം പണിയൽ മനുഷ്യന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ക്രൈസ്തവജീവിതത്തിൻ്റെയും.
രക്ഷാശിലയായ ദൈവത്തില്‍ ആശ്രയിച്ച് ക്രൈസ്തവജീവിതം പണിതുയർത്താം. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ