ലത്തീൻ ആഗസ്റ്റ് 12 മത്തായി 18: 21-19:1 ക്ഷമിക്കപ്പെടുന്നവർ

“ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടവനായിരുന്നില്ലേ” (വാക്യം 33). 

പ്രജകളോട് ഒന്നും കടപ്പെട്ടിട്ടില്ലാത്ത ഉപമയിലെ രാജാവ് മനുഷ്യമക്കളോട് ഒന്നും കടപ്പെടാത്ത ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു. രാജാവ് തന്റെ കടക്കാരന് പൂർണ്ണമായും സ്വതന്ത്രമനസോടെ കടം ഇളച്ചുകൊടുക്കുന്നതു പോലെയാണ് ദൈവം മനുഷ്യന്റെ പാപങ്ങൾ ക്ഷമിക്കുന്നത്. ദൈവത്തിൽ നിന്നും മനുഷ്യമക്കൾ പാപങ്ങൾക്ക് ക്ഷമ സ്വീകരിക്കുന്നത് അർഹത ഉള്ളതുകൊണ്ടല്ല, മറിച്ച് ദൈവകാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്.

ക്ഷമിക്കണം എന്ന് ക്രിസ്‌തു അരുൾചെയ്തതു എന്ന കാരണത്തേക്കാൾ അധികമായി, “ഞാൻ ദൈവത്താൽ ക്ഷമിക്കപ്പെടുന്നവനാണ്” എന്ന തിരിച്ചറിവാണ്‌ മറ്റുള്ളവരുടെ കടങ്ങൾ/ തെറ്റുകൾ മുൻവിധി കൂടാതെ ക്ഷമിക്കുവാൻ ക്രൈസ്തവന് ശക്തി നൽകുന്നത്. ആമ്മേൻ.

+ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.