“അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മദ്ധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്‌തു: നിങ്ങള്‍ക്ക് സമാധാനം! അവര്‍ ഭയന്നു വിറച്ചു” (ലൂക്കാ 24:36).
ഉത്ഥിതൻ ശിഷ്യർക്കു പ്രത്യക്ഷപ്പെട്ടശേഷം നൽകുന്ന സമാധാന ആശംസ രണ്ട് കാര്യങ്ങളാണ് അവരുടെ ജീവിതത്തിൽ അർത്ഥമാക്കുന്നത്. ഒന്നാമതായി, ശിഷ്യർ കടന്നുപോകുന്ന ദുഃഖത്തിന്റെ നിമിഷങ്ങളിൽ അവരോടൊത്തുള്ള ഗുരുവിന്റെ സഹോദര്യസാന്നിദ്ധ്യം. രണ്ടാമതായി, ശിഷ്യരുടെ ദുഃഖത്തിനും ദുരിതത്തിനും നിമിഷങ്ങളിലുള്ള ഗുരുവിന്റെ സഹായം.
ഉത്ഥിതന്റെ സമാധാനം വേദന-ശൂന്യമായ ഒരു ലോകത്തിന്റെ വാഗ്ദാനമല്ല. മറിച്ച് പ്രതിബന്ധങ്ങളുടെ നിമിഷങ്ങളിൽ പ്രശാന്തത കൈവിടാതെ മുന്നോട്ടുപോകുവാൻ സഹായിക്കുന്ന ദൈവസാന്നിദ്ധ്യത്തിന്റെ ഉറപ്പാണ്. ക്രൈസ്തവർ ആരാധനാസമയത്തും പുറത്തും പരസ്പരം സമാധാനം ആശംസിക്കുമ്പോൾ ക്രിസ്തുവിന്റെ സാന്നിധ്യമാണ് പരസ്പരം നൽകുന്നത്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ