ലത്തീൻ സെപ്റ്റംബർ 18 ലൂക്കാ 8:1-3 സുവിശേഷപോഷണാത്മക വിഭവങ്ങൾ

ഹേറോദേസിന്‍റെ കാര്യസ്‌ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ വിഭവങ്ങൾ കൊണ്ട്‌ അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്‌ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു. (ലൂക്കാ 8:3)

ഗലീലയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂടിയുള്ള ക്രിസ്തുവിൻറെ സുവിശേഷസാക്ഷ്യ യാത്രകളിൽ  അവനെ അനുഗമിച്ചിരുന്നത് പന്ത്രണ്ട് അപ്പസ്തോലൻമാരുടെ ഗണം മാത്രമല്ല കൂടാതെ ഒരു കൂട്ടം സ്ത്രീ ശിഷ്യകളും തങ്ങൾക്കുള്ളവയിൽ നിന്ന് പങ്കുവെച്ച് അവനെ അനുഗമിച്ചിരുന്നു എന്നതിന് സാക്ഷ്യമാണ് ഇന്നത്തെ സുവിശേഷം.

ക്രിസ്തുവും ശിഷ്യരും അടങ്ങുന്ന ആദ്യ ഗണത്തെ  തിരുസഭയുടെ ആദ്യരൂപം അഥവാ മൂലരൂപം (prototype)ആയിട്ടാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ സ്ത്രീകൾ തങ്ങൾക്കുള്ളവയിൽ നിന്ന് പങ്കുവയ്ക്കുന്നതിനെ ദൈവരാജ്യത്തിൻറെ വ്യാപനത്തിനായി സഭാമക്കൾ തങ്ങൾക്കുള്ളവയിൽ നിന്നും  പങ്കുവയ്ക്കുന്നതിന്റെ മാതൃകയായി കാണാം.

സുവിശേഷത്തിലെ സ്ത്രീശിഷ്യകളെ അനുകരിച്ച്, സമയം (Time) കഴിവ് (Talent) നിധി/സമ്പത്ത്  (Treasure) എന്നിവയാണ് തിരുസഭയുടെ ദൈവ രാജ്യവ്യാപക ശുശ്രൂഷയ്ക്കായി സഭാമക്കൾക്ക് നൽകാവുന്ന വിഭവങ്ങൾ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.