ലത്തീൻ സെപ്റ്റംബർ 11 ലൂക്കാ 6: 39-42 ആത്മീയ സംവേദനത്വം

“സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കെ സഹോദരാ, നിന്റെ കണ്ണിലെ കരട്‌ ഞാന്‍ എടുത്തുകളയട്ടെ എന്നു പറയാന്‍ നിനക്ക്‌ എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട്‌ എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്‌ച തെളിയും” (ലൂക്കാ 6:42).

✝ കണ്ണിൽ പ്രവേശിക്കുന്ന കരട് എത്ര ചെറുതാണെങ്കിലും കണ്ണിൽ നിന്നും മാറ്റുന്നതുവരെ അത് കണ്ണിനെ അസ്വസ്ഥതപ്പെടുത്തികൊണ്ടിരിക്കും. ഇപ്രകാരം മനുഷ്യൻ്റെ കണ്ണുകൾ കരടുകളോട് സംവേദനക്ഷമമായിരിക്കുന്നതുപോലെ വിധിന്യായങ്ങളുടെ ഇരിപ്പിടമായ മനഃസാക്ഷി പാപങ്ങളോട്  സംവേദനക്ഷമമായിരിക്കണം. ഈ ആത്മീയസംവേദനത്വം എന്തെങ്കിലും ചെയ്യുന്നതിനു മുമ്പായി പശ്ചാത്തപിക്കാൻ മനുഷ്യനെ സഹായിക്കുന്നു.

മനുഷ്യർക്ക് തങ്ങളുടെ അന്തർനേത്രത്തിൽ (Inner Eye) അഥവാ മനഃസാക്ഷിയിൽ നിപതിക്കുന്ന കരടുകളെ (പാപങ്ങൾ) തുടച്ചുമാറ്റാനുള്ള ആത്മീയസംവേദനത്വം ഇല്ലാതിരിക്കുമ്പോഴാണ് കപടനാട്യം പോലുള്ള ആത്മീയ അന്ധതയുടെ ‘തടികഷണങ്ങൾ’ മനുഷ്യരുടെ മനോഭാവങ്ങളിൽ ഉടലെടുക്കുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.