ലവ് ജിഹാദ്: കോഴിക്കോട് പെൺകുട്ടിക്ക് പിന്തുണയുമായി കെസിവൈഎം

കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ വഞ്ചിച്ചു പീഡിപ്പിച്ചു മതപരിവർത്തനത്തിനു നിർബന്ധിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്ന് കെസിവൈഎം സംസ്ഥാന സമിതി. ഇതിനെതിരെ നാളെ കേരളത്തിലെ എല്ലാ കെസിവൈഎം യൂണിറ്റുകളുടെയും നേതൃത്വത്തിൽ ‘പ്രണയത്തിന്‍റെ രക്തസാക്ഷികൾ’ എന്ന പേരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ കെസിവൈഎം സംസ്ഥാന സമിതി ആഹ്വാനം ചെയ്തു.

ഇത്തരം അധാർമ്മിക പ്രവർത്തനങ്ങൾക്കെതിരെ ജാതി-മത-രാഷ്‌ട്രീയത്തിനതീതമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് സിറിയക് ചാഴിക്കാടൻ ആവശ്യപ്പെട്ടു. ഒരു പെണ്‍കുട്ടിക്ക് ഇത്തരം അനുഭവം നേരിടേണ്ടി വന്നാൽ, അഭിമാനപ്രശ്നത്തിന്‍റെ പേരിലോ ഭീഷണിയുടെ പേരിലോ പരാതിപ്പെടാനോ നിയമനടപടികളിലേയ്ക്കു പോകാനോ മാതാപിതാക്കൾക്കു കഴിയുന്നില്ല. ഭൂരിഭാഗം കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥരും രാഷ്‌ട്രീയനേതാക്കളും സമ്മർദ്ദം ചെലുത്തി ഒത്തുതീർപ്പ് നടത്തുന്നതിനാൽ തുടരന്വേഷണങ്ങൾ ഉണ്ടാകുന്നില്ല. ഇത് പലപ്പോഴും പ്രതികൾക്ക് പ്രോത്സാഹനമാണ്.