മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികൾ പാസ്റ്ററുടെ തലവെട്ടി കൊലപ്പെടുത്തി 

ഡിസംബർ 15 -ന് മൊസാംബിക്കിലെ കാബോ ഡെൽഗാഡോയിൽ ഇസ്ലാമിക തീവ്രവാദികൾ ഒരു പാസ്റ്ററെ ശിരഛേദം ചെയ്തു. അതിനുശേഷം അദ്ദേഹത്തിന്റെ തല പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ഭാര്യയെ നിർബന്ധിച്ചു. സൈനികവൃത്തങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.

ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള വിമതർ പാസ്റ്ററെ ഒരു വയലിൽ തടഞ്ഞുനിർത്തി, ശിരഛേദം ചെയ്യുകയായിരുന്നു. അതിനുശേഷം വെട്ടിയെടുത്ത തല ഭാര്യക്ക് കൈമാറുകയും അധികാരികളെ അറിയിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ‘അൽ-ഷബാബ്’ എന്നറിയപ്പെടുന്ന ഭീകരസംഘടനയാണ് അക്രമത്തിന് നേതൃത്വം നൽകിയത്.

ഈ വർഷം മാർച്ചിൽ, കാബോ ഡെൽഗാഡോയുടെ തലസ്ഥാനമായ പാൽമയിൽ നടന്ന ഒരു ഏകോപിത ആക്രമണത്തിൽ അൽ-ഷബാബ് തീവ്രവാദികൾ അനേകം ആളുകളെ കൊന്നൊടുക്കിയിരുന്നു. ഈ പ്രദേശത്തെ ക്രിസ്ത്യാനികൾ പലപ്പോഴും തീവ്രവാദ സംഘടനകളുടെ അക്രമം നേരിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.