പാക്കിസ്ഥാനിൽ ഇസ്ലാമികവാദികൾ ക്രിസ്ത്യൻ ശവകുടീരങ്ങൾ തകർത്തു

“മാതാപിതാക്കളുടെ അടുത്ത് അടക്കം ചെയ്യണമെന്ന് മരിക്കുന്നതിനു മുമ്പ് എന്നോട് പറഞ്ഞ എന്റെ പിതാവ് രാഖാ മസിഹിന്റെ ശവകുടീരം അവർ തകർത്തു” – സിയാൽകോട്ടിനടുത്ത് ചില മുസ്ലീങ്ങൾ ക്രിസ്ത്യൻ ശവക്കല്ലറകൾ ട്രാക്ടറുകൾ ഉപയോഗിച്ച് നശിപ്പിച്ചതിൽ ബാബ ഗുൽസാർ മസിഹ് എന്ന പാക്ക് ക്രൈസ്തവന്റെ വേദനയോടെയുള്ള പ്രതികരണമാണ് ഇത്. പാക്കിസ്ഥാനിലെ പഞ്ചാബിന്റെ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന വളരെ പഴക്കമുള്ള സെമിത്തേരിയാണ് മുസ്ലീങ്ങൾ തകർത്തത്.

ഗ്രാമത്തിലെ ചില മുസ്ലീം വിശ്വാസികളുടെ പിന്തുണയോടെ ബനാവാലിയിലെ ക്രിസ്ത്യാനികളും സംഭവത്തിൽ പ്രതിഷേധിച്ചെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ലഭിച്ചില്ല. തീവ്ര ഇസ്ലാമികവാദികൾ ഈ സ്ഥലം തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും എല്ലാ ശവകുടീരങ്ങളും നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രദേശത്തെ അസിസ്റ്റന്റ് കമ്മീഷണറും മാധ്യമപ്രതിനിധികളും ഉൾപ്പെടെ സിയാൽകോട്ടിൽ നിന്നുള്ള നിരവധി വ്യക്തികളുമായി ഈ സംഭവത്തെക്കുറിച്ച് ബന്ധപ്പെടാൻ ക്രിസ്ത്യൻ സമൂഹം ശ്രമിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാൻ ചിലർ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട്. എന്നാൽ ഇതുവരെ അധികൃതർ ആരും ഈ സംഭവത്തിൽ ഇടപെട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.