അയര്‍ലന്‍ഡില്‍ ഗർഭച്ഛിദ്രം നിയമവിധേയമാക്കി ഒരു വർഷത്തിനുള്ളിൽ, ഗർഭച്ഛിദ്രം നടത്താൻ മൂന്ന് മില്യൺ ഡോളറിലധികം ചെലവഴിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 2019 -ൽ മാത്രം ഗർഭച്ഛിദ്രം നടത്തിയ ഡോക്ടർമാർക്കായി 2.9 ദശലക്ഷം യൂറോ (ഏകദേശം 3.4 ദശലക്ഷം ഡോളർ) ഫീസ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്നതിനേക്കാൾ ഗർഭച്ഛിദ്രത്തിന് ധനസഹായം നൽകുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഈ തുക വെളിപ്പെടുത്തുന്നുവെന്ന് പ്രോ ലൈഫ് ഗ്രൂപ്പ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. “ഗർഭാവസ്ഥയിൽ ഒരു സ്ത്രീയെ പരിചരിക്കുന്നതിനായി സമ്പാദിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം തുക ഗർഭച്ഛിദ്രം നടത്തുന്നതിന് ചിലവഴിക്കുന്നു. ചില ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഗർഭച്ഛിദ്രം ഒരു ലാഭകരമായ ബിസിനസ്സാണ്.” – റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ഗർഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള നിയമത്തിന് നിയമസഭാംഗങ്ങൾ അംഗീകാരം നൽകി. അയര്‍ലന്‍ഡില്‍ ഗർഭാവസ്ഥയുടെ പന്ത്രണ്ട് ആഴ്ചവരെ ഗർഭഛിദ്രം നടത്താൻ നിയമം അനുവദിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, പുതിയ നിയമം പ്രഖ്യാപിച്ച ആദ്യ വർഷത്തിൽതന്നെ അയർലന്‍ഡിൽ 6666 ഗർഭച്ഛിദ്രങ്ങൾ നടന്നിട്ടുണ്ട്.