വിശക്കുന്നവരെ വിശിഷ്‌ട വിഭവങ്ങള്‍ കൊണ്ട് സംതൃപ്‌തരാക്കി
(ലൂക്കാ. 1:53). മറിയത്തിന്റെ സ്തോത്രഗീതത്തിലെ ഒരു ഭാഗമാണിത്.
അമലോത്ഭവ/പാപമേശാത്ത മറിയത്തിന്റെ ഉദരമാണ് ഭൂമിയിൽ ജനിക്കാൻ ഈശോ തിരഞ്ഞെടുത്തത്. വിശപ്പനുഭവിക്കുന്ന മനുഷ്യരെ തന്റെ ശരീര-രക്തങ്ങൾ നൽകി സംതൃപ്തരാക്കാനാണ് ഈശോ പരിശുദ്ധ കുർബാനയായത്. കുർബാനയാകുന്ന ശ്രേഷ്ഠ വിഭവം ആസ്വദിക്കുന്നതിനും സംതൃപ്തിയടയുന്നതിനും മറിയത്തെപ്പോലെ നാമും നിർമ്മലരായിത്തീരണം. കാരണം മറിയത്തെപ്പോലെ ഈശോയെ ഉദരത്തിൽ വഹിക്കേണ്ടവരാണ് നമ്മൾ. അനുതപിച്ച് പാപക്കറകൾ കഴുകിക്കളഞ്ഞ് കുർബാന സ്വീകരിച്ച് നമുക്ക് സംതൃപ്തരാകാം.
ഫാ. ആൽവിൻ MCBS