ദിവ്യകാരുണ്യ അത്ഭുതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുമായി ഹോളിവുഡ് സംവിധായകൻ

ലയൺ കിംഗ്, സ്പൈഡർ മാൻ – 3 എന്നീ സിനിമകളിലെ കലാ-ആനിമേഷൻ വിഭാഗത്തിൽ പ്രവർത്തിച്ച ആഞ്ചലോ ലിബുട്ടി, പ്രശസ്ത ഹോളിവുഡ് സംവിധായകനായ റേ ഗ്രിജാൽബാ എന്നിവർ സംയുക്തമായി ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ച് ലൈവ് സിനിമ ചിത്രീകരിക്കുന്നു. 2006 -ൽ മരണമടഞ്ഞ വാഴ്ത്ത. കാർലോ അക്കൂത്തിസ് ആണ് ഈ ചിത്രത്തിനു പിന്നിലെ പ്രചോദനമെന്ന് ഇരുവരും പറയുന്നു. കാർലോയുടെ അമ്മയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ഒരു ലൈവ് – ആക്ഷൻ സിനിമയാണിത്. കാരണം വിശ്വാസികളും അവിശ്വാസികളും ഒരുപോലെ ഈ സിനിമ കാണണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ദിവ്യകാരുണ്യത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടവരെ സുവിശേഷവൽക്കരിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് ലിബുട്ടി പറഞ്ഞു.

സത്യത്തിന്റെയും നന്മയുടെയും സൗന്ദര്യത്തിന്റെയും യഥാർത്ഥ അത്താഴമായ ദിവ്യബലി കൊണ്ടു മാത്രം തൃപ്തിപ്പെടാൻ കഴിയുന്ന ഒരു തിരിച്ചറിവ് ആളുകൾക്ക് ഉണ്ടാകട്ടെ എന്ന്, ചിത്രത്തിൽ യേശുവിന്റെ വേഷം ചെയ്യുന്ന റോബർട്ട് റെൻസി പറഞ്ഞു. അത്ഭുതങ്ങളുടെ ഹൃദയത്തിലേക്കുള്ള സിനിമായാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാനാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.