നൈജീരിയയിൽ, ഫുലാനി തീവ്രവാദികൾ വർഷങ്ങളായി ക്രിസ്ത്യൻ സമുദായങ്ങളെ ആക്രമിക്കുകയും അവരുടെ കൃഷിഭൂമി നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നു. സെപ്റ്റംബർ മാസം മാത്രം ഇവിടെ കൊല്ലപ്പെട്ടത് നാല്പതോളം ക്രിസ്ത്യാനികളാണ്.
ഈ ആക്രമണങ്ങൾക്കിടയിൽ, നൈജീരിയൻ ഗവൺമെന്റ് തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി ആക്രമണം തടയാൻ പരിശ്രമിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അക്രമങ്ങൾക്ക് ഒരു കുറവുമില്ല. വാസ്തവത്തിൽ, മിക്ക കേസുകളിലും സർക്കാർ ഒന്നുകിൽ നിസ്സംഗത പുലർത്തുകയോ അല്ലെങ്കിൽ ആക്രമണകാരികളെ സഹായിക്കുകയോ ചെയ്യുന്നു. നൈജീരിയയിലെ സഭാനേതൃത്വം പീഡിതരായ ക്രൈസ്തവസമൂഹങ്ങൾക്കു വേണ്ടി പ്രാർത്ഥന യാചിക്കുകയാണ്.