വൈദികന്റെ മരണത്തിൽ വേദനയോടെ ഫിലിപ്പിനോ രൂപത

അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയ ഫാ. റെനെ ബയാങ് റെഗലാഡോയുടെ മരണത്തിൽ വേദനയോടെ ഫിലിപ്പിനോ രൂപത. ജനുവരി 24 -ന് ആയിരുന്നു സംഭവം. പാറ്റ്പാറ്റ് ഗ്രാമത്തിലെ മലബാലെ കാർമൽ ആശ്രമത്തിന് സമീപമുള്ള റോഡിൽ ആയിരുന്നു 42 വയസുള്ള വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.

ജനുവരി 24 -ന് രാത്രി 7:30 ഓടെ വെടിയൊച്ച കേട്ടപ്പോൾ ആശ്രമത്തിലെ വൈദികർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്ക് ഒന്നിലധികം വെടിയേറ്റ നിലയിലായിരുന്നു. ഇടതുകണ്ണിനും പരിക്കേറ്റിരുന്നു. ഇടതുകാൽ ഷൂലേസുമായി ബന്ധിച്ച അവസ്ഥയിൽ ആയിരുന്നു റെഗലാഡോയെ പോലീസ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തെത്തുടർന്ന് മൃതദേഹം സാൻ ഇസിഡ്രോ ലാബ്രഡോർ കത്തീഡ്രലിൽ പൊതുദർശനത്തിന് വയ്ക്കും. വൈദികന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മലബാല രൂപത പ്രസ്താവന ഇറക്കി.

അനധികൃത ലോഗിംഗ് പ്രവർത്തനങ്ങൾക്കെതിരെയും കർഷകരുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിനും ഫാ. റെഗലാഡോ മുന്നിട്ട് നിന്നിരുന്നു എന്ന് പോലീസ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.