ഹമാസ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്കു കണ്ണീരോടെ വിടചൊല്ലി കീരിത്തോട്

ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനു സ്വദേശം കണ്ണീരോടെ വിടചൊല്ലി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കീരിത്തോട് നിത്യസഹായമാതാ ദൈവാലയത്തിൽ നടന്ന മൃതസംസ്കാര ചടങ്ങുകൾക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു.

ഇസ്രായേൽ കോൺസൽ ജനറൽ സൗമ്യയുടെ വീട് സന്ദർശിച്ചു. മാലാഖ ആയാണ് ഇസ്രായേൽ ജനത, സൗമ്യയെ കാണുന്നതെന്നും സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു. അർഹമായ ആദരവ് കേരളത്തിലെ ഭരണാധികാരികൾ നൽകുവാൻ മടിച്ചപ്പോൾ ഇസ്രായേൽ കോൺസൽ ജനറൽ സൗമ്യയുടെ ഭവനത്തിൽ എത്തി ആശ്വസിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ ഇസ്രായേലിലെ സഹപ്രവർത്തകർ തങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ നിന്നുകൊണ്ട് സൗമ്യയ്ക്കായി പ്രത്യേക അനുസ്മരണവും നടത്തി.

പതിനഞ്ചാം തീയതി രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.