പാലാ: കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയി നിഷ്ഠുരമായി കൊലപ്പെടുത്തിയതിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാരൂപത സമതി. അഗാധമായ ദുഃഖവും കടുത്ത പ്രതിഷേധവും സമതി രേഖപ്പെടുത്തി.
പോലീസിന്റെ നിഷ്ക്രിയത്വമാണു കൊലപാതകത്തിലേക്കു വഴിതെളിച്ചത്. പരാതി കൊടുത്തിട്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അന്വേഷിക്കാതിരുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. പോലീസിനെ രാഷ്ട്രീയവത്കരിക്കാൻ മത്സരിക്കുന്ന അധികാരികൾ അവർ ശരിയായി ജോലി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. പോലീസിന്റെ അനാസ്ഥയും തേർവാഴ്ചയും മൂലം അടുത്തകാലത്ത് നിരവധി ദുരന്തങ്ങൾ ഉണ്ടാകുന്നത് അപലപനീയമാണ്. കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, സാജു അലക്സ്, ഇമ്മാനുവൽ നിധീരി, സാബു പൂണ്ടിക്കുളം, ജേക്കബ് മുണ്ടക്കൽ, ബെന്നി പാലക്കാത്തടം, ജോയി കണിപറന്പിൽ, ആൻസമ്മ സാബു, സിജി ലൂക്സൺ, ബേബിച്ചൻ അഴിയാത്ത്, ജോസ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു.