“നിങ്ങള്‍ റബ്‌ബീ എന്ന് വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്” (മത്താ. 23:8).
ഗുരുമുഖത്തു നിന്ന് പഠിക്കുകയും അവയെ ജീവിതപ്രമാണമാക്കുകയും ചെയ്യുന്നവരാണ് നാം. ലോകംകണ്ട ഏറ്റവും ശ്രേഷ്ഠനായ ഗുരു ഈശോയാണ്. കാരണം, അവൻ ജീവിതമാതൃക കൊണ്ട് പഠിപ്പിച്ചവനാണ്. സ്നേഹത്തിന്റെ പ്രമാണം പഠിപ്പിക്കാൻ അവൻ തന്റെ ശരീര-രക്തങ്ങളെ കുർബാനയാക്കി പകർത്തി, കുരിശിൽ മരണംവരിച്ചു. ആ രക്ഷയുടെ പാഠങ്ങൾ ഇന്നും പരിശുദ്ധ കുർബാനയിൽ നാം അനുസ്മരിച്ചാഘോഷിക്കുന്നു. ഈശോയാകുന്ന ഗുരുവിന്റെ ഇരിപ്പിടമായ ബലിപീഠത്തിൽ നിന്ന് പരിധിയില്ലാതെ പങ്കുവയ്ക്കുന്ന സ്നേഹത്തിന്റെ പാഠം നമുക്ക് ഹൃദിസ്ഥമാക്കാം.
ഫാ. ആല്‍വിന്‍ എം.സി.ബി.എസ്.