മണവറ പോലെ

ജിന്‍സി സന്തോഷ്‌

ഏകാന്തത നന്നല്ല. അത് ദൈവത്തിന്റെ ഹിതവുമല്ല. എല്ലാ ഏകാന്തതകളെയും അതിജീവിക്കുവാൻ തക്കവിധത്തിലുള്ള ഉന്നതമായ കൃപ ദൈവം മനുഷ്യന് നൽകിയിരിക്കുന്നു. ഭാര്യാഭർത്താക്കന്മാർ സംഗമിക്കുന്ന മണവറ പോലെ പരിശുദ്ധവും സ്നേഹനിർഭരവും കൃപ നിറഞ്ഞതുമാണ് ഏകാന്തതയിലുള്ള വ്യക്തിപരമായ പ്രാർത്ഥന. ക്രിസ്തുവുമായുള്ള ആഴമായ വ്യക്തിബന്ധം ഉരുത്തിരിയുന്ന പ്രാർത്ഥനാജീവിതം.

ആരെല്ലാം ഈ മണവറയിൽ ക്രിസ്തുവുമായി സമയം ചെലവഴിക്കുന്നുണ്ടോ അവരെല്ലാം ആത്മീയജീവിതത്തിൽ വളരുകയും പടർന്നുപന്തലിച്ച് ഫലം ചൂടുകയും ചെയ്തിട്ടുണ്ട്. തായ്ത്തടിയായ ക്രിസ്തുവുമായുള്ള ബന്ധം ശാഖകളായ നമ്മുടെ നിലനില്പിന് അടിസ്ഥാനമിടുന്നു. “കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗ്രഹീതൻ; അവന്റെ പ്രത്യാശ അവിടുന്നു തന്നെ. അവൻ ആറ്റുതീരത്തു നട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അത് വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്” (ജെറ. 17:7).

ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ നീ വളരുക. എല്ലാ ബന്ധങ്ങൾക്കും ഉപരിയായായ ബന്ധം. ഏകാന്തതയിൽ, രാത്രിയുടെ യാമങ്ങളിൽ അവനോടു ചേർന്നിരിക്കുക. വീണ്ടുമൊരു പെന്തക്കുസ്തായ്ക്കുവേണ്ടി ഹൃദയത്തിൽ തീയിടുക.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.