സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

എന്റെ ഒരു ചങ്ങാതിയെക്കുറിച്ചാണ് ഇന്നെഴുതുന്നത്. അദ്ദേഹം ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ്. ഭാര്യയും മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അനുജന്റെ കൂടെ തറവാട്ടിലാണ് താമസം. അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മാസാമാസം അക്കൗണ്ടിലേക്ക് നിശ്ചിത തുക അയച്ചുകൊടുക്കുക പതിവാണ്.

മക്കള്‍ക്ക് അറിവു വച്ചതോടുകൂടി അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുന്നത് അദ്ദേഹം നിര്‍ത്തി. പകരം മക്കളുടെ കൈവശം ‘അപ്പാപ്പനെയും അമ്മാമ്മയെയും’ ഏല്‍പ്പിക്കാന്‍ പറഞ്ഞ് തുക കൊടുത്തയക്കും. ചിലപ്പോഴെല്ലാം അവര്‍ ഒരുമിച്ച് പോയി പണം ഏല്‍പ്പിച്ച് തിരിച്ചുവരും. വീട്ടില്‍ എന്തെങ്കിലും സ്‌പെഷല്‍ ഉണ്ടാക്കിയാലും അതും തറവാട്ടിലേക്ക് കൊടുത്തയക്കും. ഇപ്പോള്‍ ഓരോ മാസത്തിലും മക്കള്‍ വന്ന് പറയും: ‘പപ്പ, അപ്പാപ്പനും അമ്മാമ്മയ്ക്കും എന്നാണ് പണം കൊണ്ടുപോയി കൊടുക്കുന്നത്?’

ഇത്രയും പറഞ്ഞുകൊണ്ട് ഒരു പുഞ്ചിരിയോടെ അദ്ദേഹം തുടര്‍ന്നു: “മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും ബന്ധുക്കളെയുമെല്ലാം നമ്മള്‍ മനസറിഞ്ഞ് സഹായിക്കണം. അത് മക്കളും തിരിച്ചറിയണം. എന്നാലെ ഭാവിയില്‍ പണത്തിനോട് ആര്‍ത്തിയില്ലാതെ ഉള്ളത് ദാനം ചെയ്ത് ജീവിക്കാന്‍ മക്കള്‍ പഠിക്കുകയുള്ളൂ.”

എത്ര വലിയ സുവിശേഷമാണ് അദ്ദേഹം പങ്കുവച്ചത്? ഇന്ന് പലരും കൊടുക്കുന്നതിനേക്കാള്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ലേ? ഇവിടെയാണ് ക്രിസ്തുവിന്റെ വാക്കുകള്‍ നമ്മള്‍ മനനം ചെയ്യേണ്ടത്: “ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്” (മത്തായി 19:23). കൂട്ടിവയ്ക്കുന്നതല്ല ദാനം ചെയ്യുന്നതാണ് നമ്മുടെ രക്ഷയ്ക്കുള്ള മാര്‍ഗ്ഗദീപം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.