സ്പെയിനിൽ പ്രായമായ 27 സന്യാസിനികൾക്ക് കോവിഡ് രോഗബാധ

സ്പെയിനിലെ ഹ്യൂസ്കയിലെ സാന്താ അനാ വസതിയിലുള്ള പ്രായമായ 27 സന്യാസിനിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 18-ന് കോവിഡ് രോഗബാധയാൽ 88 വയസുള്ള ഒരു സന്യാസിനി മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോൺവെന്റിലെ ബാക്കി സിസ്റ്റേഴ്സിനും കോവിഡ് പരിശോധന നടത്തുകയായിരുന്നു.

രോഗം ബാധിച്ച രണ്ട് സിസ്റ്റേഴ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കോവിഡ് രോഗാബാധയെ തുടർന്ന് മറ്റ് ജോലിക്കാർക്കും നിയന്ത്രണങ്ങൾ കർശനമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.