ബുർക്കീനാ ഫാസോയിൽ ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം: 24 മരണം

ബുര്‍ക്കിനാ ഫാസോയില്‍ ആയുധധാരികള്‍ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ ദേവാലയം ആക്രമിച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ 24 പേരെ കൊലപ്പെടുത്തി. ഞായറാഴ്ച യാഗാ പ്രവിശ്യയിലെ പാന്‍സിയിലുള്ള ദേവാലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റു. പ്രാര്‍ത്ഥനാശുശ്രൂഷ നടക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ചു നിര്‍ത്തിയശേഷം പുരുഷന്മാരെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് ബുന്‍ഡോര്‍ മേയര്‍ സിഹാന്റി ബ്രിഗാഡി പറഞ്ഞു. വിശ്വാസികളെ ആക്രമിച്ചശേഷം ദേവാലയം അഗ്നിക്കിരയാക്കി. മൂന്നു പേരെ അക്രമികള്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

സമീപത്തെ കടകളില്‍നിന്ന് അരിയും എണ്ണയും കൊള്ളയടിച്ചുകൊണ്ടാണ് അക്രമികള്‍ സ്ഥലംവിട്ടത്.