നൈജീരിയന്‍ സംസ്ഥാനമായ അഡമാവയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ ചെയര്‍മാനും, നൈജീരിയയിലെ ബ്രദറന്‍ സഭയുടെ നേതാവുമായ റവ. ലാവന്‍ അന്‍ഡിമിയെ ബൊക്കോ ഹറാം തീവ്രവാദികൾ കഴുത്തറത്ത് കൊന്നു. ജനുവരി ഇരുപതിന് ആണ് ബൊക്കോഹറാം തീവ്രവാദികള്‍ ശിരഛേദനം ചെയ്ത് കൊലപ്പെടുത്തിയത്.
തീവ്രവാദ ആക്രമണങ്ങളുടെ പ്രത്യേക റിപ്പോര്‍ട്ടറായ അഹമദ് സാല്‍കിഡയാണ് അന്‍ഡിമി കൊല്ലപ്പെട്ട കാര്യം പുറംലോകത്തെ അറിയിച്ചത്. തന്റെ ട്വിറ്റെർ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ കാര്യം പുറം ലോകത്തെ അറിയിച്ചത്. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബൊക്കോഹറാം തീവ്രവാദികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അയച്ച വീഡിയോയില്‍ ദൈവത്തെ സ്തുതിച്ച് വാർത്തകളിൽ നിറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് റവ. അന്‍ഡിമി ബൊക്കോഹറാമിന്റെ പിടിയിലാകുന്നത്. അദ്ദേഹത്തിന്റെ മോചനദ്രവ്യം സംബന്ധിച്ച് തീവ്രവാദികളുമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.