ഫ്രാൻ‌സിൽ കത്തോലിക്കാ പുരോഹിതനെ കൊലപ്പെടുത്തി

ഫ്രാൻസിലെ വെൻഡീയിൽ അറുപതുകാരനായ കത്തോലിക്കാ പുരോഹിതനെ റുവാണ്ടൻ അഭയാർത്ഥി കൊലപ്പെടുത്തി. ഫാ. ഒലിവിയർ മെയ്റേ ആണ് കൊല്ലപ്പെട്ടത്. കൊലപാതകി പോലീസിനു മുൻപിൽ കീഴടങ്ങി.

കഴിഞ്ഞ ഒരു വർഷമായി, കൊല്ലപ്പെട്ട പുരോഹിതൻ ഈ റുവാണ്ടൻ അഭയാർത്ഥിക്ക് ആതിഥ്യം നൽകിയിരുന്നു. പടിഞ്ഞാറൻ ഫ്രാൻസിലെ മോണ്ട്ഫോർട്ട് മിഷനറിമാരുടെ പ്രൊവിൻസിയോള സുപ്പീരിയർ ആയിരുന്നു ഫാ. മെയ്റേ.

2012 -ൽ ഫ്രാൻ‌സിലെത്തിയ റുവാണ്ടൻ അഭയാർത്ഥിയായ ഇമ്മാനുവൽ അബായിസെങ്കയാണ്‌ കുറ്റവാളി എന്ന് സംശയിക്കുന്നു. അറുപതുകാരനായ പുരോഹിതനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച്ച രാവിലെ കൊലയാളി പോലീസ് സ്റ്റേഷനിലെത്തി. 2020 ജൂലൈ 18 -ന് നന്റാസിലെ സെന്റ് പിയറി ആൻഡ് സെന്റ് പോൾ കത്തീഡ്രലിനു തീയിട്ടതിന് കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് അബായിസെൻഗ.

പുരോഹിതന്റെ കൊലപാതകത്തിനു ശേഷം രാജ്യത്തെ കത്തോലിക്കർക്ക് എല്ലാ പിന്തുണയും നൽകി ആഭ്യന്തരമന്ത്രി ജെറാൾഡ് ദാർമാനിൻ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.