വത്തിക്കാന്റെ ബുദ്ധ-ക്രിസ്ത്യൻ മതാന്തര യോഗം കംബോഡിയയിൽ

ഏഷ്യയിലെ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വത്തിക്കാന്റെ എട്ടാമത് ബുദ്ധ-ക്രിസ്ത്യൻ മതാന്തര യോഗം കംബോഡിയയിൽ ആരംഭിച്ചു. മെയ് 27-29 തീയതികളിൽ നടന്ന ‘അനുരഞ്ജനത്തിലൂടെയും പ്രതിരോധത്തിലൂടെയും സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക’ എന്ന വിഷയത്തിൽ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായ കർദിനാൾ ജോർജ് കൂവക്കാട് സന്ദേശം നൽകി.

“ബുദ്ധമതക്കാരും ക്രിസ്ത്യാനികളും എന്ന നിലയിൽ, സമാധാനപരവും അനുകമ്പയുള്ളതുമായ സമൂഹങ്ങളെ രൂപപ്പെടുത്താൻ അനുരഞ്ജനവും പ്രതിരോധവും എങ്ങനെ സഹായിക്കുമെന്ന് നമുക്ക് ഒരുമിച്ച് പര്യവേഷണം ചെയ്യാം”- കർദിനാൾ ജോർജ് കൂവക്കാട് പറഞ്ഞു. വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയും, ഫ്‌നോം പെൻ അപ്പസ്തോലിക് വികാരിയേറ്റ്, സെന്റ് പോൾ ഇൻസ്റ്റിറ്റ്യൂട്ട്, പ്രീഹ് സിഹനൂക്ക് രാജ ബുദ്ധിസ്റ്റ് യൂണിവേഴ്‌സിറ്റി, മാഗ്ഗ ജെസ്യൂട്ട് റിസർച്ച് സെന്റർ എന്നിവ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യോഗത്തിൽ കമ്പോഡിയയിൽ നിന്നും വിദേശത്തുനിന്നുമുള്ള 150 ഓളം പേർ പങ്കെടുക്കുന്നു.

മംഗോളിയ, വിയറ്റ്നാം, മ്യാൻമർ, ദക്ഷിണ കൊറിയ, തായ്‌വാൻ, ശ്രീലങ്ക എന്നിവയുൾപ്പെടെ 16 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും പുരോഹിതന്മാരും കത്തോലിക്കാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.