ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികൻ മോചിതനായി

സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഹെയ്തിയിലെ ഒരു പ്രദേശത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ജീൻ യെവ്സ് മെഡിഡോർ മോചിതനായി. ആയുധധാരികളായ അക്രമികളായിരുന്നു അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്.

മാർച്ച് പത്തിന് വീടിന് സമീപത്ത് നിൽക്കുമ്പോഴാണ് ഫാ. മെഡിഡോറിനെ തട്ടിക്കൊണ്ടുപോയത്. പോർട്ട്-ഓ-പ്രിൻസിലെ ഇടവക വികാരിയായ വൈദികനെ, മുഖംമൂടി ധരിച്ച ഒരു സംഘം ആക്രമിച്ച് കാറിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. രാജ്യത്തുടനീളം തട്ടിക്കൊണ്ടുപോകലുകൾ നടത്തുന്നതിന് പേരുകേട്ട “400 മാവോസോ” എന്ന ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പോർട്ട്-ഓ-പ്രിൻസിലാണ് ക്രോയിക്സ് ഡെസ് ബൊക്കെറ്റ്സിന്റെ പ്രാന്തപ്രദേശം സ്ഥിതിചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.