ഒരുകാലത്ത് സുറിയാനി ക്രൈസ്തവരുടെ ഹൃദയഭൂമിയായിരുന്ന തെക്കൻ തുർക്കിയിലെ മർഡിനിലുള്ള മോർ എഫ്രേം (സെന്റ് എഫ്രേം) ആശ്രമം വിശ്വാസികൾക്കായി വീണ്ടും തുറന്നു. സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ പാത്രിയാർക്കീസ് ഇഗ്നസ് ജോസഫ് മൂന്നാമൻ യൂനാൻ കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിന് നേതൃത്വം നൽകി. നൂറു വർഷങ്ങൾക്കു ശേഷം ആശ്രമ ദൈവാലയത്തിൽ പ്രാർത്ഥനകൾ നടത്തി.
1881-ൽ സ്ഥാപിതമായ ഈ സിറിയൻ ആശ്രമം ഒന്നാം ലോകമഹായുദ്ധ കാലത്ത് തുർക്കി സൈന്യം പിടിച്ചെടുത്തു. 1922-ൽ ഒരു സൈനിക ആശുപത്രിയായി രൂപാന്തരപ്പെടുന്നതിനു മുമ്പ്, യുദ്ധം അവസാനിച്ചതിനു ശേഷം ചെറിയ തോതിൽ ദൈവാലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പാത്രിയർക്കീസ് യൂനാൻ ഒക്ടോബർ 13-ന് സുറിയാനി ആചാരപ്രകാരം ദേവാലയം വിശുദ്ധീകരിച്ച്, അൾത്താരയിലും ചുവരുകളിലും വാതിലുകളിലും ക്രിസ്മസ് തൈലം പൂശി. തുർക്കിയിലെയും മിഡിൽ ഈസ്റ്റിലെയും സുറിയാനി കത്തോലിക്കാ സഭാദ്ധ്യക്ഷന്മാർ, തുർക്കിയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ, സുറിയാനി ഓർത്തഡോക്സ് ബിഷപ്പുമാരും വൈദികരും ചടങ്ങിൽ പങ്കെടുത്തു.