
സമൂഹത്തിൽ തിന്മകൾ വർദ്ധിക്കുകയാണെന്നും എന്നാൽ അതിന് പരിഹാരമുണ്ടെന്നും ഫ്രാൻസിസ് പാപ്പാ. മെയ് 30-ന് വത്തിക്കാനിൽ നടന്ന ജൂതസംഘടനയുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“യുദ്ധങ്ങളും മറ്റു പ്രശ്നങ്ങളും കാരണം ലോകമെമ്പാടുമുള്ള ആളുകൾ അരക്ഷിതാവസ്ഥയിലാണ്. സ്വാർത്ഥ താൽപര്യങ്ങളും അത്യാഗ്രഹവും ലോകസമാധാനത്തെ തകർക്കുകയാണ്. ഇത് മനുഷ്യാവകാശങ്ങൾക്കു തന്നെ ഭീഷണിയാണ്. തിന്മയുടെ ഈ വർദ്ധനക്കുള്ള മറുമരുന്ന് സ്മരണകളാണ്. അതും ഭൂതകാലത്തിന്റെയും യുദ്ധങ്ങളുടെയും എണ്ണമറ്റ ക്രൂരതകളുടെയും ഓർമ്മകൾ” – പാപ്പാ പറഞ്ഞു. ജൂതമത വിശ്വാസികളും കത്തോലിക്കരും പരസ്പരം ഐക്യപ്പെട്ട് ലോകസമാധാനത്തിനു വേണ്ടി പ്രയത്നിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
‘ബിനായി ബിരിത്ത് ഇന്റർനാഷണൽ’ എന്ന ജൂതസംഘടനയുടെ പ്രതിനിധി സംഘത്തോടാണ് പാപ്പാ സംസാരിച്ചത്.