
ആവശ്യക്കാരെ സഹായിക്കുന്നതിലൂടെ സാഹോദര്യം വളർത്താനാകുമെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് 30-ന് ‘ബിനായി ബിരിത്ത് ഇന്റർനാഷണൽ’ എന്ന ജൂതസംഘടനയിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിക്കവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“ദരിദ്രരെയും രോഗികളെയും സഹായിക്കുക എന്നത് സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. നമ്മൾ പരസ്പരം സഹായിക്കാൻ കടപ്പെട്ടവരാണ്. പവിത്രമായ പല മതാചാരങ്ങളുടെ പേരിൽ പോലും സഹോദരങ്ങൾ തമ്മിൽ തർക്കവും വെറുപ്പും വളരാനുള്ള അപകടസാധ്യതയുണ്ട്. നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിക്കുമ്പോൾ മാത്രമേ നമുക്ക് പൂർണ്ണതയിൽ വളരാൻ കഴിയൂ” – പാപ്പാ പറഞ്ഞു.
ലോകമെമ്പാടുമുള്ള ജൂതമതസ്ഥർക്കു വേണ്ടി പ്രവർത്തിക്കാനും അവരുടെ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രതിജ്ഞാബദ്ധമായ ഒരു ജൂത സേവനസംഘടനയാണ് ബിനായി ബിരിത്ത് ഇന്റർനാഷണൽ.