വത്തിക്കാൻ ഡികാസ്റ്ററിയിലേക്ക് പുതിയ രണ്ട് നിയമനങ്ങൾ നടത്തി ലെയോ പതിനാലാമൻ പാപ്പ

മെയ് 30 വെള്ളിയാഴ്ച, വത്തിക്കാൻ ഡികാസ്റ്ററിയിലേക്ക് പുതിയ രണ്ട് നിയമനങ്ങൾ നടത്തി ലെയോ പതിനാലാമൻ പാപ്പ. ഒപ്പം വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവിലേക്കും നിയമനങ്ങൾ നടത്തി.

സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ജനറൽ അഫയേഴ്‌സ് വിഭാഗത്തിൽ നിലവിൽ ന്യൂൺഷിയേച്ചർ കൗൺസിലറായ ബിഷപ്പ് റൊമാനസ് എംബെനയെ, ജീവകാരുണ്യ സേവനങ്ങൾക്കായുള്ള ഡികാസ്ട്രിയുടെ ഓഫീസ് മേധാവിയായി പരിശുദ്ധ പിതാവ് നിയമിച്ചു. സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ചേരുന്നതിന് മുമ്പ്, ബിഷപ്പ് എംബേന അൽബേനിയയുടെ ന്യൂൺഷ്യോ ആയിരുന്നു. അപ്പോസ്തലിക് അൽമോണർ എന്നും അറിയപ്പെടുന്ന ചാരിറ്റി സേവനത്തിനായുള്ള ഡിക്കാസ്റ്ററിയാണ് പാപ്പയുടെ പേരിൽ ദരിദ്രർക്കുള്ള സഹായങ്ങൾ നടത്തുന്നത്. പ്രത്യേക സഹായങ്ങൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ സഹായ വിതരണം നിയന്ത്രിക്കുന്നത് അദ്ദേഹമാണ്.

മതാന്തര സംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ ഓഫീസ് മേധാവിയായി ഫാ. ലോറന്റ് ബസാനീസിനെയും നിയമിച്ചിട്ടുണ്ട്. മറ്റ് മതങ്ങളിൽ ഉള്ളവരുമായുള്ള സംഭാഷണം ഉറപ്പാക്കാൻ ഈ വത്തിക്കാൻ ഡികാസ്ട്രി പ്രവർത്തിക്കുന്നു. സമാധാനം, സ്വാതന്ത്ര്യം, സാമൂഹിക നീതി, സൃഷ്ടിയുടെ സംരക്ഷണം, ആത്മീയവും ധാർമ്മികവുമായ മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അവരുമായുള്ള വിവിധ തരത്തിലുള്ള ബന്ധങ്ങളെയും ഈ ഡിക്കസ്റ്ററി പ്രോത്സാഹിപ്പിക്കുന്നു.

വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സിനായി ഒരു വിദഗ്ദ്ധനെയും പാപ്പ നിയമിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റുഷ്യൻ ഇൻഫർമേഷൻ ടെക്നോളജി സർവീസിന്റെ തലവനായ ഇറ്റാലിക്കാരനായ ഡാനിയേൽ ഗാലിനെല്ലയാണ് ഈ വിദഗ്ദ്ധൻ. വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്, പരിശുദ്ധ പിതാവിനും വിദ്യാർഥികൾക്കും സേവനം വാഗ്ദാനം ചെയ്യുന്ന സാർവത്രിക സഭയുടെ ഭരണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെയും രേഖകളുടെയും സുരക്ഷയും വിലയിരുത്തലും നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.