പൂജരാജാക്കന്മാരെപ്പോലെ ക്രൈസ്തവരുടെ ഐക്യത്തിനുവേണ്ടി നമുക്കും പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

പൂജരാജാക്കന്മാരെപ്പോലെ ക്രൈസ്തവരുടെ ഐക്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ജനുവരി 18 മുതൽ 25 വരെയുള്ള സഭൈക്യവാരത്തിനു ഒരുക്കമായാണ് പാപ്പാ ട്വിറ്ററിൽ ഇപ്രകാരം കുറിച്ചത്.

“ഈശോയെ ബഹുമാനിക്കാൻ കിഴക്ക് നിന്ന് ബെത്‌ലഹേമിലേക്ക് വന്ന പൂജരാജാക്കന്മാരെപ്പോലെ, ക്രൈസ്തവരും തങ്ങളുടെ പാരമ്പര്യങ്ങളുടെ വൈവിധ്യത്തിൽ ഐക്യത്തിലേക്കുള്ള പാതയിലാണ്. നമുക്ക് കണ്ണുകൾ യേശുവിൽ ഉറപ്പിച്ച് പ്രാർത്ഥിക്കാം” -പാപ്പാ പറഞ്ഞു.

‘കിഴക്ക് പ്രത്യക്ഷപ്പെട്ട അവന്റെ നക്ഷത്രം കണ്ട്, ഞങ്ങൾ അവനെ ആരാധിക്കാൻ വന്നതാണ്’ -ഇതാണ് സഭൈക്യവാരത്തിന്റെ ആദർശവാക്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.