കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കുമുള്ള യാത്രയെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് മാർപാപ്പാ

കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കുമുള്ള തന്റെ അപ്പസ്തോലിക സന്ദർശനത്തെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ സെന്റ് മേരി മേജർ ബസിലിക്ക സന്ദർശിച്ചു. തിങ്കളാഴ്ചത്തെ തന്റെ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് പാപ്പാ ബസിലിക്കയിൽ എത്തി പ്രാർത്ഥിച്ചു മടങ്ങിയത്. പാപ്പായുടെ അപ്പസ്തോലിക സന്ദർശനം ഇന്ന് ആരംഭിക്കും.

52 ദശലക്ഷത്തിലധികം കത്തോലിക്കർ താമസിക്കുന്ന രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ തലസ്ഥാന നഗരമായ കിൻഷാസയിലേക്ക് പാപ്പാ ഇന്ന് രാവിലെ പുറപ്പെടും. ജോൺ പോൾ രണ്ടാമൻ പാപ്പാ 1985 -ൽ കിൻഷാസ സന്ദർശിച്ചതിന് 37 വർഷങ്ങൾക്കു ശേഷമാണ് മറ്റൊരു പാപ്പാ കോംഗോ സന്ദർശിക്കുന്നത്. ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നു വരെ ഫ്രാൻസിസ് മാർപാപ്പ കിൻഷാസ സന്ദർശിക്കും. പിന്നീട് ഫെബ്രുവരി 3 മുതൽ 5 വരെ ദക്ഷിണ സുഡാനും സന്ദർശിക്കും.

‘സമാധാനത്തിനായുള്ള എക്യുമെനിക്കൽ തീർത്ഥാടനം’ എന്നാണ് പാപ്പാ തന്റെ ഈ സന്ദർശനത്തെ വിശേഷിപ്പിക്കുന്നത്. “ഒരുമിച്ച്, സഹോദരർ എന്ന നിലയിൽ, ഞങ്ങൾ സമാധാനത്തിന്റെ ഒരു എക്യുമെനിക്കൽ തീർത്ഥാടനം നടത്തും” – പാപ്പാ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.