‘ദാവീദിന്റെ പുത്രന് ഓശാന’ പാടി വിശ്വാസ സമൂഹം വിശുദ്ധവാരത്തിലേയ്ക്ക്

ലോകത്തിനു മുഴുവൻ എളിമയുടെ മാതൃക നൽകിക്കൊണ്ട് കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാൾ ആഘോഷിക്കുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുർബാനയും നടക്കും. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കം കുറിക്കുകയാണ്.

വത്തിക്കാൻ സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 01.30) ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കുന്ന ഓശാന ശുശ്രൂഷകൾക്ക് ആരംഭമാകും. നടവയൽ ഹോളി ക്രോസ്സ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയത്തിൽ സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ നടക്കുന്ന ഓശാനയുടെ തിരുക്കർമങ്ങൾക്കു മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.