വത്തിക്കാനിൽ ജീവിത സാക്ഷ്യം പങ്കുവച്ച് ഡൗൺ സിൻഡ്രോം ബാധിച്ച സന്യാസിനി

ഡൗൺ സിൻഡ്രോം ബാധിച്ച തന്റെ ജീവിത സാക്ഷ്യം പങ്കുവച്ച് ഫ്രാൻസിലെ സന്യാസിനി. മെയ് 19- ന് വൈകല്യമുള്ള കത്തോലിക്കർക്കുവേണ്ടി വത്തിക്കാനിൽ നിന്നും നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ സന്യാസിനി സംസാരിച്ചത്.

“വൈകല്യമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ എന്നെ അബോർഷന് വിധേയമാക്കാമായിരുന്നു. എന്നാൽ ജീവിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ലോകത്തെ മുഴുവൻ സ്നേഹിക്കുന്നു. എന്നെ സൃഷ്ടിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. സഭ നമ്മുടെ ഭവനമാണ്”- സന്യാസിനി പറഞ്ഞു. വികലാംഗരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും കാരണം അവരിൽ ഒരാളാണ് തന്നെ ദൈവവിളിയിലേക്ക് നയിച്ചതെന്നും കർദ്ദിനാൾ മരിയോ ഗ്രെച്ച് ഈ അവസരത്തിൽ പ്രസ്താവിച്ചു. 20- ലധികം രാജ്യങ്ങളിൽ നിന്ന് മുപ്പതോളം പേരാണ് ഈ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. എല്ലാവരും വിവിധ രീതിയിലുള്ള വൈകല്യങ്ങൾ ഉള്ളവരാണ്.

മെക്സിക്കോ, ഉക്രൈൻ, ഫ്രാൻസ്, ലൈബീരിയ എന്നിവിടങ്ങളിൽ നിന്നും മറ്റ് നാല് ജീവിതസാക്ഷ്യങ്ങളും ഉണ്ടായിരുന്നു. എല്ലാവരും പല രീതിയിലുള്ള വിവേചനങ്ങൾ ജീവിതത്തിൽ ആഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.