ബുർക്കിന ഫാസോയിൽ 150-ഓളം വരുന്ന സൈനിക വാഹനവ്യൂഹം സായുധ പോരാളികൾ ആക്രമിച്ചു. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ഒരു പട്ടണത്തിലേക്കാണ് വാഹനവ്യൂഹം പോയത്. ഈ ആക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടതായും എട്ട് പ്രദേശവാസികൾ ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റതായും സെപ്റ്റംബർ 27 ചൊവ്വാഴ്ച ബുർക്കിന ഫാസോ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അക്രമണത്തിൽ ഡസൻ കണക്കിന് ട്രക്കുകൾ തകർന്നു.
അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ഗ്രൂപ്പുകൾ പ്രദേശം പിടിച്ചെടുക്കുകയും സാധാരണക്കാർക്കും സൈനിക ഉദ്യോഗസ്ഥർക്കും നേരെ അക്രമാസക്തമായ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന സൗം പ്രവിശ്യയിലാണ് ആക്രമണം നടന്നത്. അൽ-ഖ്വയ്ദയുമായും ഐഎസുമായും ബന്ധമുള്ള തീവ്രവാദികൾ ബുർക്കിന ഫാസോയിൽ വ്യാപകമാണ് എന്നതിന്റെ തെളിവാണ് ഈ ആക്രമണം.
2015 മുതലാണ് ബുർക്കിന ഫാസോയിൽ അക്രമം വ്യാപകമായത്. പശ്ചിമാഫ്രിക്കയിലെ സഹേൽ മേഖലയിലുടനീളം 2.3 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട വിധത്തിൽ തീവ്രവാദം വളർന്നു. സൈനികമായി കൈകാര്യം ചെയ്യാനുള്ള സർക്കാരിന്റെ കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണ് അവസാനം നടന്ന ആക്രമണം.