യേശുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാൻ സാധിക്കുന്നുണ്ടോ? രാജത്വത്തിരുനാളിൽ മാർപാപ്പ

തന്റെ കുരിശുമരണത്തിലൂടെ എല്ലാ ആളുകളെയും അവരുടെ മരണം, വേദന, ബലഹീനത എന്നിവയുൾപ്പെടെ അവരെക്കുറിച്ചുള്ള എല്ലാറ്റിനെയും ആശ്ലേഷിക്കാൻ യേശു തന്റെ കരങ്ങൾ തുറന്നുവെന്ന് രാജത്വത്തിരുനാളിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. നവംബർ 20- ന് വടക്കൻ ഇറ്റലിയിലെ അസ്തി കത്തീഡ്രലിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. നവംബർ 19-20 തീയതികളിലാണ് ഫ്രാൻസിസ് മാർപാപ്പ ടൂറിനിൽ നിന്ന് 30 മൈൽ കിഴക്കുള്ള ഇറ്റാലിയൻ പ്രവിശ്യയായ ആസ്തി സന്ദർശിച്ചത്.

ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കരെ സ്വയം ഇങ്ങനെ ചോദിക്കാൻ പ്രോത്സാഹിപ്പിച്ചു: “ഈ പ്രപഞ്ചത്തിലെ രാജാവാണോ എന്റെ ജീവിതത്തിന്റെയും രാജാവ്? ഞാൻ അവനെ വിശ്വസിക്കുന്നുണ്ടോ? അവൻ എന്റെ ജീവിതത്തിന്റെ നാഥനാകുന്നില്ലെങ്കിൽ എങ്ങനെ അവനെ എല്ലാ സൃഷ്ടികളുടെയും നാഥനായി ആഘോഷിക്കാൻ കഴിയും? ഇന്ന് നമ്മുടെ രാജാവായ യേശു കുരിശിൽ നിന്ന് നമ്മെ നോക്കുന്നു” – പാപ്പാ പറഞ്ഞു.

1929- ൽ അർജന്റീനയിലേക്ക് കുടിയേറുന്നതിനു മുമ്പ് മാർപാപ്പയുടെ പിതാവ് മരിയോ ജോസ് ബെർഗോഗ്ലിയോ അസ്തി രൂപതയിലായിരുന്നു താമസിച്ചിരുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ മാതൃമുത്തശ്ശിമാരും വടക്കൻ ഇറ്റലിയിൽ നിന്ന് അർജന്റീനയിലേക്ക് കുടിയേറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.