നമീബിയയിലെ ഹെരേറോ, നാമ ജനതയ്‌ക്കെതിരെ ജർമ്മനി നടത്തിയ വംശഹത്യ

നമീബിയയിൽ മെയ് 28 ചരിത്രപരവും വേദനാജനകവുമായ ഒരു ദിവസമാണ്. 1904 നും 1908 നും ഇടയിൽ തദ്ദേശീയരായ ഹെരേറോ, നാമ ജനതയ്‌ക്കെതിരെ ജർമ്മൻ അധിനിവേശം നടത്തിയ വംശഹത്യയുടെ ഓർമ്മദിനം. കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരുൾപ്പെടെ 70,000-ത്തിലധികം പേരാണ് ആ കാലഘട്ടത്തിൽ കൊല്ലപ്പെട്ടത്. യൂറോപ്യൻ രാജ്യങ്ങൾ ആഫ്രിക്കൻ വിഭജനം എന്ന് വിളിക്കപ്പെടുന്ന വർഷമായിരുന്നു അത്.

നമീബിയയുടെ തലസ്ഥാനമായ വിൻഡ്‌ഹോക്ക് ഡൗണ്ടൗണിൽ, രാജ്യത്തെ ഉന്നത അധികാരികളുടെ സാന്നിധ്യത്തിൽ, ഈ വംശഹത്യയുടെ അനുസ്‌മരണ ചടങ്ങ് നടന്നു. ഹെരേറോ വംശജരിൽ, ആകെയുള്ള 80,000 അംഗങ്ങളിൽ 65,000 പേർ കൊല്ലപ്പെട്ടു, അതേസമയം നാമ വംശജരായ 10,000 പേരെയും കൊലപ്പെടുത്തി. അതായത് അവരുടെ ജനസംഖ്യയുടെ പകുതിയോളം വരും ഈ കണക്കുകൾ.

കോളനിവൽക്കരണത്തിനെതിരെ പ്രതിരോധിച്ചതിന്റെ പേരിലാണ് ഇവരെല്ലാവരും കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും രോഗികളെ പോലും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ വിശപ്പും ദാഹവും മൂലം മരിക്കാൻ വിട്ടുകൊടുത്ത ക്രൂരത!

ഐക്യത്തിന്റെ പാത

“എല്ലാ നമീബിയക്കാരെയും, എല്ലാ പൗരന്മാരെയും, ഈ ദിവസം ഞങ്ങളോടൊപ്പം ആഘോഷിക്കാൻ ഞങ്ങൾ ക്ഷണിക്കുന്നു. ഈ വംശഹത്യയിൽ ഇരകളായവരുടെ ആത്മാക്കൾ നിത്യശാന്തിയിൽ വിശ്രമിക്കട്ടെ.” നമീബിയയുടെ വാർത്താവിനിമയ മന്ത്രി എമ്മ തിയോഫെലസ് പറഞ്ഞു. പ്രാദേശിക മാധ്യമങ്ങൾ അഭിമുഖം നടത്തിയ നാമ കമ്മ്യൂണിറ്റി വംശത്തിന്റെ പ്രതിനിധിയായ ഗാവോബ് ഡേവിഡ് ഗെർട്ട്സെ, “ജനാധിപത്യം നൽകുന്ന ആനുകൂല്യങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത്” എന്നതിന്റെ ആവശ്യകത ആവർത്തിച്ചു.

2021 ൽ മാത്രമാണ് ജർമ്മനി ആ കൂട്ടക്കൊലകളെ വംശഹത്യയായി ഔദ്യോഗികമായി അംഗീകരിച്ചത്. ‘ധാർമ്മികവും രാഷ്ട്രീയവുമായ പ്രതിബദ്ധത’ എന്ന നിലയിൽ നമീബിയയുടെ വികസനത്തിനായി 30 വർഷത്തിനുള്ളിൽ 1 ബില്യൺ യൂറോയിലധികം നിക്ഷേപം പ്രഖ്യാപിച്ചു. അതേസമയം ഈ വംശഹത്യയുടെ ഇരകളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം അവർ നൽകിയില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.