ഇംഗ്ലണ്ടിൽ ക്രൈസ്തവർ ന്യൂനപക്ഷമാകുന്നതായി റിപ്പോർട്ട്

ഇംഗ്ലണ്ടിലും വെയ്‌ൽസിലും ക്രൈസ്തവർ ന്യൂനപക്ഷമാകുന്നതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ആദ്യമായാണ് ഇവിടങ്ങളിൽ ക്രൈസ്തവരുടെ ജനസംഖ്യ ഇത്രയും കുറയുന്നത്. ഇംഗ്ലണ്ടിലും വെയ്ൽസിലും ജനസംഖ്യയുടെ പകുതിയിൽ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ബ്രിട്ടീഷുകാരിൽ മതാഭിമുഖ്യം കുറയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.

രാജ്യത്ത് വെള്ളക്കാർ കുറയുന്നതായും 2021- ലെ സെൻസസ് റിപ്പോർട്ട് സൂചന നൽകുന്നു. 86 ശതമാനമായിരുന്നത് 82 ശതമാനമായി കുറഞ്ഞു. പത്തു വർഷം മുമ്പ് സെൻസസ് നടക്കുമ്പോൾ ഇംഗ്ലണ്ടിലും വെയ്‌ൽസിലും ജനസംഖ്യയുടെ 59.3 ശതമാനമായിരുന്നു ക്രൈസ്തവർ. ഇപ്പോൾ ഇത് 46.2 ശതമാനമായി കുറഞ്ഞു. അതേ സമയം മുസ്ലിം ജനത 4.9 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി; 1.5 ശതമാനമായിരുന്ന ഹിന്ദുമത വിശ്വാസികൾ 1.7 ശതമാനമായി ഉയർന്നു.

മൂന്നിൽ ഒരാളെന്ന കണക്കിൽ ജനസംഖ്യയുടെ 37 % ഒരു മതത്തിലുംപെട്ടവരല്ല. മതമില്ലാത്തവരുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.