ആക്രമണങ്ങൾ മൂലം നിസ്സഹായരാകുന്ന ഗാസയിലെ കുഞ്ഞുങ്ങൾ

ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷ മേഖലകളിൽ ഒന്നാണ് ഗാസ. അവിടെ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളും സായുധ ഏറ്റുമുട്ടലുകളും ഏറ്റവും അധികം ബാധിക്കുന്നത് അവിടുത്തെ കുട്ടികളെയാണ്. വെടിവയ്പ്പിന്റെയും ബോംബ് ആക്രമണങ്ങളുടെയും നടുവിൽ, ആ കുഞ്ഞു ഹൃദയങ്ങൾ നിശബ്ദമായി നിലവിളിക്കുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ മരിച്ച ഒൻപത് സഹോദരങ്ങളിൽ അതിജീവിച്ച ആദം എന്ന ബാലന്റെ ദയനീയ ജീവിതം ഇതിനൊരു ഉദാഹരണമാണ്.

2023 ഒക്ടോബർ ഏഴാം തിയതി ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തി 1200 ഓളം പേരെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇസ്രായേൽ നടത്തുന്ന ആക്രമണമാണ് ഇപ്പോഴും തുടരുന്നത്.

ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഒരുവീട്ടിലെ ഒമ്പത് സഹോദരങ്ങൾ കൊല്ലപ്പെട്ടു; ആദം എന്ന ഒരു ബാലനും അവന്റെ പിതാവും മാത്രമാണ് രക്ഷപെട്ടത്. ഗുരുതരമായി പരിക്കേറ്റിരുന്ന അവർ മണ്ണിനടിയിലൂടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആദത്തിന്റെ അമ്മ പീഡിയാട്രീഷ്യനായ അലയ ഖാൻ, യൂനിസിലെ ആശുപത്രിയിൽ ഗാസ ആക്രമത്തിൽ ഇരയായ കുട്ടികളെ രക്ഷിക്കാൻ വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്.

‘ആദം ‘എന്ന പേരിന്റെ അർഥം തന്നെ ‘ഭൂമി’ എന്നാണ്. ഒരുമിച്ചു ഉറങ്ങിയും ഉണർന്നും ഏകമനസോടെ ജീവിച്ചിരുന്ന തന്റെ സഹോദരങ്ങൾ മണ്ണിനടിയിൽ മൂടികിടക്കുന്നു. ആ കുഞ്ഞുമനസ് എത്രമാത്രം തകർന്നിട്ടുണ്ടാകും.

ലോകത്തിലുള്ള മറ്റു കുട്ടികളിൽ നിന്ന്  ഏറെ വ്യത്യസ്തമാണ് ഗാസയിലെ കുട്ടികളുടെ ബാല്യകാലം. ഇവിടെ കുട്ടികൾക്ക് കളിസ്ഥലങ്ങൾക്കും വിദ്യാഭ്യാസത്തിനും പകരം വെടിയൊച്ചകൾ, തകർന്നടിഞ്ഞ കെട്ടിടങ്ങൾ, കുടുംബത്തിലെ പലരും ആക്രമണത്തിന്റെ ഇരകളാകുന്നു എന്നിങ്ങനെ പോകുന്നു അവരുടെ ബാല്യകാലം.ഇവിടെ കുഞ്ഞുങ്ങൾക്ക് സ്വന്തം നിഴലുകളെപ്പോലും ഭയമാണ്. ഇവയിൽ നിന്നൊക്കെ ഗാസയിലെ കുഞ്ഞുങ്ങൾക്ക് എന്ന് ഒരു മോചനം  സാധ്യമാകും?

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.