
ലെയോ പതിനാലാമൻ പാപ്പ ഒരു ജോലിക്കാരിയായ അമ്മയുടെ മകനായിരുന്നു. എന്നാൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെയും ജോൺ പോൾ രണ്ടാമൻ പാപ്പയുടെയും അമ്മമാർ പുറത്ത് ജോലിക്ക് പോയിരുന്നു എന്ന കാര്യം അത്രമേൽ വ്യാപകമായി അറിയപ്പെട്ടിട്ടില്ല. ഫ്രാൻസിസ് പാപ്പയുടെ അമ്മ മാത്രമേ വീടിനു പുറത്തുപോയി ജോലി ചെയ്യാതെ ഇരുന്നിട്ടുള്ളൂ. ഇക്കാലഘട്ടത്തിൽ പുറത്തുപോയി ജോലി ചെയ്യുന്ന പ്രൊഫെഷനലുകളായ അമ്മമാർക്ക് തീർച്ചയായും കത്തോലിക്കാ സഭയ്ക്കു വലിയ സംഭാവന നൽകാൻ സാധിക്കും എന്നുള്ളതിന് തെളിവാണ് ഈ മാർപാപ്പമാരുടെയെല്ലാം അമ്മമാർ. സമീപ കാലഘട്ടത്തിലെ മാർപാപ്പമാരുടെ അമ്മമാരെ പരിചയപ്പെടാം.
ലെയോ പതിനാലാമൻ പാപ്പയുടെ അമ്മ: ലൈബ്രേറിയൻ, ഗായിക, ബിരുദാനന്തര ബിരുദധാരി
മിൽഡ്രഡ് മാർട്ടിനെസ് പ്രെവോസ്റ്റ് വളരെ വിശുദ്ധയായ ഒരു അമ്മയായിരുന്നു എന്നാണ് കൗമാര കാലഘട്ടത്തിൽ ലെയോ പാപ്പയെ അറിയാമായിരുന്ന ബിഷപ്പ് ഡാനിയേൽ ടർലി പറയുന്നത്. “അവർ ഒരു വിശുദ്ധയായിരുന്നു. കണ്ടുമുട്ടുന്നതിൽ ദൈവസാന്നിധ്യം അനുഭവിക്കുന്ന ആളുകളിൽ ഒരാളായിരുന്നു അവർ.”
പാപ്പയുടെ പിതാവ് ലൂയിസ് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികനായിരുന്നു. മെഡിറ്ററേനിയനിൽ നാവികസേനയിൽ ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഷിക്കാഗോയുടെ സൗത്ത് ഭാഗത്ത് തിരികെ വന്ന് സ്കൂളിൽ ജോലി ചെയ്യുന്നതിനിടയിൽ അവരുടെ പള്ളിയിൽ കാറ്റക്കിസ്റ്റായി സേവനമനുഷ്ഠിച്ചു.
മിൽഡ്രഡ് ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ കോളേജിൽ ചേർന്നു. 34 മത്തെ വയസ്സിൽ ഡിപോൾ സർവകലാശാലയിൽ നിന്ന് ബാച്ചിലേഴ്സ് ബിരുദം നേടി. തുടർന്ന് രണ്ട് വർഷത്തിന് ശേഷം വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം നേടി. ശേഷം വോൺ സ്റ്റ്യൂബൻ, മെൻഡൽ എന്നീ രണ്ട് ഹൈസ്കൂളുകളിൽ ലൈബ്രേറിയനായി ജോലി ചെയ്തു.
പാചകം ചെയ്യാനും ഇസ്തിരിയിടാനും ഇടവകയിൽ സന്നദ്ധസേവനം നടത്താനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം അവരുടെ ജോലി ഒരു പ്രതിബന്ധമേ അല്ലായിരുന്നു. അവർ ഒരു മികച്ച ഗായിക കൂടിയായിരുന്നു. ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർഥന ഗാനരൂപത്തിൽ പാടുയതിലൂടെ അവർ പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടു. “അത് അവരുടെ ട്രേഡ്മാർക്ക് ഗാനമായിരുന്നു,” അവരുടെ മൂത്ത മകൻ ലൂയിസ് പറയുന്നു.
ഫ്രാൻസിസ് പാപ്പയുടെ കുടുംബിനിയായ അമ്മ
ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തിലെ ഒരു വലിയ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ അമ്മ റെജീന. ഈ കാലഘട്ടത്തിലെ പാപ്പമാരിൽ ഏറ്റവും കൂടുതൽ മക്കൾ ഉള്ള അമ്മയും ഫ്രാൻസിസ് പാപ്പയുടെ അമ്മയാണ്. വിവാഹിതയായതിനു ശേഷം, ഒരു മുഴുവൻ സമയ കുടുംബിനിയായി അവർ ജീവിച്ചു.
1929-ൽ ഇറ്റലിയിലെ ഫാസിസ്റ്റുകളിൽ നിന്ന് പലായനം ചെയ്ത ഒരു അക്കൗണ്ടന്റായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മാരിയോ ബെർഗോഗ്ലിയോ, പക്ഷേ റെജീന ഇറ്റാലിയൻ കുടിയേറ്റക്കാരുടെ കുടുംബത്തിൽ അർജന്റീനയിലുമാണ് ജനിച്ചത്.
മൂത്ത മകൻ വൈദ്യശാസ്ത്രം പഠിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അവർ വളരെയധികം സന്തോഷിച്ചിരുന്നു. എന്നാൽ പിന്നീട് അവൻ ഒരു പുരോഹിതനാകാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ, തന്റെ ദൈവവിളിയെ “ആത്മാക്കൾക്കുള്ള മരുന്ന്” എന്ന് ആ അമ്മ വിശേഷിപ്പിച്ചു.
ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ അമ്മ: ബേക്കർ, ഡെസേർട്ട് ഷെഫ്
ലെയോ പതിനാലാമൻ പാപ്പയുടെ അമ്മയെപ്പോലെ തന്നെ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ അമ്മയ്ക്കും മൂന്ന് കുട്ടികളും ഒരു ജോലിയും ഉണ്ടായിരുന്നു. അമ്മയായ മരിയ (റീഗർ) റാറ്റ്സിംഗർ, തന്റെ മാതാപിതാക്കളിൽ നിന്ന് ബേക്കിംഗ് വ്യാപാരം പഠിക്കുകയും, മ്യൂണിക്കിലെ ഹോട്ടൽ വിറ്റൽസ്ബാക്കിൽ ഡെസേർട്ട് ഷെഫായി മാറുന്നതിന് മുമ്പ് നിരവധി സ്വകാര്യ വീടുകളിൽ പാചകക്കാരിയായി ജോലി ചെയ്യുകയും ചെയ്തു.
പിന്നീട് അവർ ജോസഫ് റാറ്റ്സിംഗർ സീനിയറിനെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷവും അവർ ജോലി തുടർന്നു. പക്ഷേ നാസികളെ എതിർത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന് ചെറുതും വലുതുമായ സ്ഥലങ്ങളിലേക്ക് നിയമനം ലഭിച്ചതോടെ ജോലി ദുർലഭമായി.
ജർമ്മൻ ചരിത്രകാരനായ മൈക്കൽ ഹെസ്മാൻ, അന്തരിച്ച പോപ്പ് ബെനഡിക്റ്റ് പതിനാറാമന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സഹോദരനുമായി അഭിമുഖം നടത്തി. “അമേരിക്കയിൽ മനോഹരമായ ഒരു ചൊല്ലുണ്ട്, ‘ഒരുമിച്ച് പ്രാർഥിക്കുന്ന കുടുംബം, ഒരുമിച്ച് നിലനിൽക്കുന്നു. റാറ്റ്സിംഗർ കുടുംബ രഹസ്യം അവർ ഒരുമിച്ച് പ്രാർഥിച്ചു എന്നതായിരുന്നു. കുടുംബത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അവർ പ്രാർഥനയിൽ പ്രശ്നം പരിഹരിച്ചു, അതുകൊണ്ടാണ് അത് ഇത്രയധികം ഐക്യമുള്ള ഒരു കുടുംബമായി മാറിയത്.”
വി. ജോൺ പോൾ രണ്ടാമന്റെ അമ്മ: മൂന്ന് കുട്ടികൾ ഉണ്ടാകുന്നതിന് മുമ്പും ശേഷവും ജോലികൾ ചെയ്തു
വി. ജോൺ പോൾ രണ്ടാമന്റെ പിതാവ്, സീനിയർ കരോൾ വോയ്റ്റിവ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. അമ്മ എമിലിയ വിവാഹിതയായപ്പോൾ ഒരു സ്‌കൂൾ അധ്യാപികയായിരുന്നു. അവരുടെ ആരോഗ്യം മോശമായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ മൂന്ന് കുട്ടികളിൽ രണ്ടുപേർ മാത്രമേ ജീവിച്ചുള്ളൂ – മകൾ ഓൾഗ ജനിച്ചയുടനെ മരിച്ചു. വാസ്തവത്തിൽ, തന്റെ മൂന്നാമത്തെ കുട്ടിയായ കരോൾ വോയ്റ്റിവ ജൂനിയറിനെ ഗർഭച്ഛിദ്രം ചെയ്യണമെന്ന വൈദ്യോപദേശം അവർ നിരസിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
മകൻ ജനിച്ചയുടനെ അടുത്തുള്ള പള്ളിയിൽ നിന്നുള്ള സംഗീതം അവൻ കേൾക്കേണ്ടതിന് ജനാലകൾ തുറന്നിടാൻ എമിലിയ ആവശ്യപ്പെട്ടതായി എമിലിയയുടെ മിഡ്‌വൈഫ് പറയുന്നു. “എന്റെ കുട്ടി ആദ്യം കേൾക്കുന്നത് മാതാവിനോടുള്ള ഒരു ഗാനമായിരിക്കണമെന്നാണ് എന്റെ ആഗ്രഹം,” എമിലിയ പറഞ്ഞു. ഒൻപത് വർഷത്തിന് ശേഷം ഹൃദയ, വൃക്ക തകരാറുമൂലം മരിക്കുന്നതിന് മുമ്പ് അവർ ഒരു തയ്യൽക്കാരിയായി ജോലി ചെയ്തു.
കത്തോലിക്കാ സഭയ്ക്ക് അതുല്യനായ മാർപാപ്പമാർക്ക് ജന്മം കൊടുക്കുകയും അവരെ വിശ്വാസ ജീവിതത്തിൽ വളർത്തുകയും ഈ സ്ത്രീകൾക്കെല്ലാം പൊതുവായി ഉണ്ടായിരുന്ന ഒരു കാര്യം, അവരുടെ ജീവിതത്തിന്റെ കേന്ദ്രം കുടുംബമായിരുന്നു എന്നതാണ്.
ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ: “ഒരു അമ്മയാകുക എന്നത് ഒരു വലിയ നിധിയാണ്. മക്കളോടുള്ള നിരുപാധികവും ത്യാഗപൂർണ്ണവുമായ സ്നേഹത്തിൽ അമ്മമാർ വ്യക്തിവാദത്തിനുള്ള മറുമരുന്നാണ്; യുദ്ധത്തിനെതിരായ ഏറ്റവും വലിയ ശത്രുക്കളാണ് അവർ.”