കടുത്ത ഭരണകൂട അനാസ്ഥ: കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളുടെ ക്യാമ്പിൽ മ്യാൻമർ സൈന്യത്തിന്റെ ബോംബാക്രമണം

ഒരു വർഷത്തിനുള്ളിൽ മൂന്നാം തവണയാണ് മ്യാൻമർ സൈന്യം ഷാൻ, കയാ സംസ്ഥാനങ്ങൾക്കിടയിലുള്ള അതിർത്തിയിൽ പ്രാദേശികമായി കുടിയിറക്കപ്പെട്ടവർക്കായുള്ള ഒരു ക്യാമ്പിൽ ബോംബാക്രമണം നടത്തുന്നത്. ‘ബാങ്കോക്ക് ഐ ഡി പി ക്യാമ്പ്’ എന്നറിയപ്പെടുന്ന ഇവിടെ സായുധ സംഘട്ടനത്തിൽ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് കത്തോലിക്കാ കുടുംബങ്ങളെയാണ് താമസിപ്പിച്ചിരിക്കുന്നത്.

മെയ് 14 നും ഇവിടെ സൈന്യത്തിന്റെ ബോംബാക്രമണം നടന്നു. രണ്ട് ബോംബുകൾ ഒരെണ്ണം സ്കൂളിലും ക്യാമ്പിനുള്ളിലെ ചില വീടുകളിലും പതിച്ചു. ക്രിസ്ത്യൻ സമൂഹത്തിനെതിരായ ആദ്യ ആക്രമണം ആരംഭിച്ചത് 2024 സെപ്റ്റംബർ അഞ്ചിനായിരുന്നു. ഈ ആക്രമണത്തിൽ ഒമ്പതോളം പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ ആക്രമണം അതേ വർഷം നവംബർ 18 ന് ആയിരുന്നു. ഈ ആക്രമണത്തിൽ 45 വയസ്സുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടു. പള്ളിക്കും പള്ളിമുറിക്കും ചില വീടുകൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.

ഈ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് കത്തോലിക്കാ പുരോഹിതനായ ഫാ. പോൾ ടാൻ. യുദ്ധവും ആക്രമണവും മൂലം കുടിയിറക്കപ്പെട്ടവർക്ക് ആത്മീയ സഹായവും പാസ്റ്ററൽ പിന്തുണയും നൽകി അദ്ദേഹം ക്യാമ്പിൽ താമസിച്ചു വരുകയാണ്. രണ്ടാമത്തെ ആക്രമണത്തിനുശേഷം വർധിച്ചുവരുന്ന ഭീഷണികളെത്തുടന്ന് അദ്ദേഹം അടുത്തുള്ള ഒരു പ്രദേശത്തേക്ക് താമസം മാറാൻ തീരുമാനിച്ചെങ്കിലും സമൂഹത്തെ സേവിക്കുന്നത് തുടർന്നു.

വിദ്യാർഥികളും കുട്ടികളും അടങ്ങുന്ന ഈ ക്യാമ്പ് ഇതുവരെ നൂറുകണക്കിന് സാധാരണക്കാരായ പ്രദേശവാസികളുടെ അഭയകേന്ദ്രമായിരുന്നു. എങ്കിലും, ഭരണകൂടത്തിന്റെ അനുകൂല പ്രചാരണമനുസരിച്ച്, സായുധ പ്രതിരോധത്തിലെ അംഗങ്ങൾ അതിനുള്ളിൽ ഒളിച്ചിരിക്കുന്നു.

2021-ലെ അട്ടിമറിയെ തുടർന്നുണ്ടായ അടിച്ചമർത്തൽ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് കയാ സംസ്ഥാനം. ഇതുവരെ, ഈ മേഖലയിൽ 300-ലധികം വ്യോമാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്: 52 പള്ളികൾ, 25 സ്കൂളുകൾ, 16 ആശുപത്രികൾ എന്നിവ നശിപ്പിക്കപ്പെട്ടു. 500-ലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ ചെറിയ പർവതപ്രദേശത്ത് ഏകദേശം 200,000 ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്തതായി കണക്കാക്കപ്പെടുന്നു.

മാർച്ച് 28-ലെ വിനാശകരമായ ഭൂകമ്പത്തിനുശേഷവും സാധാരണക്കാർക്ക് നേരെ ബോംബാക്രമണം നടത്തിയ മ്യാൻമാർ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ അന്താരാഷ്ട്ര സംഘടനകളും പ്രാദേശിക പ്രവർത്തകരും അപലപിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പുനർനിർമ്മാണവും മാനുഷിക സഹായവും തടയുന്നതിനുള്ള ബോധപൂർവമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് ചില ആക്രമണങ്ങൾ തോന്നുന്നുവെന്ന് പ്രാദേശിക അധികാരികൾ അപലപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.