സഭ ഒറ്റക്കെട്ടാണെന്നും വെല്ലുവിളികളെ കൂട്ടായ്മയോടെ നേരിടുമെന്നും പ്രഖ്യാപിച്ചുകൊണ്ടു നടന്ന കത്തോലിക്കാ കോൺഗ്രസ് സമുദായ മഹാസംഗമ റാലി തൃശൂർ നഗരത്തെ ജനസാഗരമാക്കി. കത്തോലിക്കാ കോൺഗ്രസ് ശതാബ്ദി സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സമുദായ റാലിയിൽ സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നുള്ള ഒരു ലക്ഷത്തോളം വിശ്വാസികൾ അണിനിരന്നു.
ആർച്ച്ബിഷപ്പുമാരും ബിഷപ്പുമാരും, കത്തോലിക്കാ കോണ്‍ഗ്രസിന്റെയും സമുദായ പ്രസ്ഥാനങ്ങളുടെയും നേതാക്കളുമാണു റാലി നയിച്ചത്. തൃശൂർ പാലസ് ഗ്രൗണ്ട് റോഡിൽനിന്നു നാലോടെ ആരംഭിച്ച റാലിഅഞ്ചോടെ സമ്മേളനനഗരിയായ മാർ ജോസഫ് കുണ്ടുകുളം നഗറിൽ എത്തി. തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം പതാക ഏറ്റുവാങ്ങി.
തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട്, ഹൊസൂർ ബിഷപ് മാർ സെബാസ്റ്റ്യൻ പോഴോലിപ്പറന്പിൽ, കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, അലാഹാ ബാദ് ബിഷപ് മാർ റാഫി മഞ്ഞളി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ റാലി
നയിച്ചു.
സമ്മേളനനഗരിയിൽ എത്തിയതോടെ വേദിയിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ബിജു പറയന്നിലം പതാക കൈമാറി.