ചർച്ച് ആക്ടിന് പിന്നിൽ നിഷിപ്ത താല്പര്യങ്ങൾ: മാർ ജോർജ്ജ് ആലഞ്ചേരി

ചർച്ച് ആക്റ്റിന്റെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ നിഷിപ്ത താല്പര്യങ്ങൾ ഉള്ള ശക്തികളും അവർക്കു പിന്നിൽ പ്രവർത്തിക്കുന്നവരുമാണെന്നു വ്യക്തമാക്കി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. കെസിബിസി സമ്മേളനത്തിന് ശേഷം പിഒസിയിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ക്രൈസ്തവ സമുദായങ്ങളുടെ സ്വത്തു സംരക്ഷിക്കുവാനും കൈകാര്യം ചെയ്യുവാനും പ്രത്യേക നിയമം വേണമെന്നു ആവശ്യപ്പെടുന്നവർ പ്രത്യേക താല്പര്യങ്ങൾ ഉള്ളവരാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ സഭ തിരിച്ചറിയുന്നുണ്ട്. സഭാവിരുദ്ധ ശക്തികൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. അതോർത്ത് വിശ്വാസികൾ ആശങ്കപ്പെടേണ്ട. കർദ്ദിനാൾ വെളിപ്പെടുത്തി.

ഒപ്പം ഭരണ രംഗത്ത് നിഷിപ്ത താല്പര്യങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കർദ്ദിനാൾ സൂചിപ്പിച്ചു.