വിനയവും ക്ഷമയും കായികരംഗത്തെ അവശ്യ ഘടകമെന്ന് ഓർമ്മപ്പെടുത്തി മാർപാപ്പാ

ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വത്തോടെയും സജീവമായും പ്രവർത്തിക്കേണ്ടതുപോലെ കായികതാരങ്ങളും കായികരംഗത്ത് പ്രവർത്തിക്കണമെന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ഇറ്റാലിയൻ വോളിബോൾ ഫെഡറേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ സന്ദേശത്തിൽ ആണ് പാപ്പാ കായിക താരങ്ങൾക്കു വേണ്ട ഗുണങ്ങളെ കുറിച്ചു സംസാരിച്ചത്.

ലജ്ജിക്കുന്ന സ്വഭാവത്തിൽ നിന്ന് പുറത്തുവരാനും സ്വയം അവബോധത്തിന്റെ കാര്യത്തിൽ പക്വത നേടാനും കായിക രംഗം സഹായിക്കുന്നു. വിനയവും ക്ഷമയും കായികരംഗത്ത് പ്രധാനമാണ്. കൂടെയുള്ള ഒരു ഉപദേഷ്ടാവില്ലാതെ ആർക്കും കായികതാരമാകാൻ കഴിയില്ല. കായികരംഗത്തെ മത്സര മനോഭാവം ആരോഗ്യകരമായ രീതിയിൽ വളർത്തിയെടുക്കുകയും ത്യാഗം, സ്ഥിരോത്സാഹം, പരിശീലനം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുകയും വേണം. പാപ്പാ കായിക താരങ്ങളെ ഓർമിപ്പിച്ചു.

ധനവും ഏതെങ്കിലും വിധത്തിൽ വിജയിക്കണമെന്ന ആഗ്രഹവും കായികതാരങ്ങളിൽ കടന്നുവരരുതെന്നും യുവാക്കൾക്ക് മാതൃകയായ പ്രശസ്ത കായികതാരങ്ങൾ ഒരുനാൾ അവരുടെ വഞ്ചകരായി മാറരുതെന്നും ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ വോളിബോൾ ഫെഡറേഷനോടു അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.