മതനിന്ദാ കുറ്റത്തിന്റെ കീഴില്‍ പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് വധശിക്ഷ വിധിച്ചു. ലാഹോര്‍ സ്വദേശികളായ ഖൈസര്‍ അയൂബ്, അമൂന്‍ അയൂബ് എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.
2015 മുതല്‍ ഇവർ ത്ധലം ജില്ലയിലെ ജയിലിൽ കഴിയുകയാണ്. സുരക്ഷാ കാരണങ്ങളാൽ ഈ മാസം 13 നു ജയിലിനുള്ളിലെ കോടതിയിലാണ് അഡീഷണൽ സെക്ഷൻസ് ജഡ്ജി വിധി പ്രസ്താവിച്ചത്.
ഖൈസറീന്റെയും അമൂണിന്റെയും ഉടമസ്ഥതയിൽ ഉള്ള വെബ്‌സൈറ്റിൽ മതത്തെ നിന്ദിക്കുന്ന തരത്തിൽ ഉള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു ഇന്ന് ആരോപിച്ചു കൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. 2011 ൽ ആണ് ഈ ആരോപണം ഉണ്ടാകുന്നത്. എന്നാൽ 2009 മുതൽ സൈറ്റ് പ്രവർത്തിക്കുന്നില്ല ഇന്ന് ഇവർ വെളിപ്പെടുത്തുന്നു. വധശിക്ഷ വിധിച്ചതിനെതിരെ ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകും എന്ന് സെന്റർ ഫോർ ലീഗൽ അസിസ്റ്റൻസ് ആൻഡ് സെന്റിമെന്റൽ എന്ന സംഘടനാ അറിയിച്ചു.