“പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തിൽ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും” (44) എന്ന ഈശോയുടെ വാക്കുകൾ നമ്മോടാണ് ചോദിക്കുന്നതെന്നു വിചാരിക്കുക. എന്തായിരിക്കും മറുപടി? മറുപടി പറയും മുമ്പേ ആലോചിക്കണം, ഞാൻ ആരിൽ നിന്നു വരുന്ന മഹത്വമാണ് അന്വേഷിക്കുന്നത് എന്ന്.
മറ്റുള്ളവരുടെ ആദരവും പ്രശംസയും പിടിച്ചുപറ്റാനല്ലേ നമ്മുടെ പല പ്രവർത്തനങ്ങളും. മറ്റുള്ളവരെ സന്തോഷിപ്പിക്കാനല്ലേ നമ്മുടെ ചെയ്തികൾ. ഒപ്പമുള്ളവരുടെ അംഗീകാരത്തിനു വേണ്ടി മാത്രം ശ്രമിക്കുമ്പോൾ അറിയാതെ തന്നെ നാം അവഗണിക്കുന്നത് ദൈവമഹത്വത്തെയാണ്. അംഗീകാരം ലഭിക്കേണ്ടത് ദൈവത്തിൽ നിന്നാണ്; മനുഷ്യരിൽ നിന്നല്ല എന്ന് ഓർമ്മിക്കുന്നത് നല്ലതാണ്.
ഫാ. ജി. കടൂപ്പാറയിൽ MCBS