സീറോ മലബാർ പള്ളിക്കൂദാശാക്കാലം മൂന്നാം ചൊവ്വ നവംബർ 15 ലൂക്കാ 16: 1-13 സാധ്യതകൾ 

കൗശലം നിറഞ്ഞ പെരുമാറ്റം വഴി കടക്കാരുടെ വീടുകളിൽ സ്ഥാനം സമ്പാദിച്ച കാര്യസ്ഥനെപ്പോലെ, നിത്യഭവനത്തിൽ സ്വീകരിക്കപ്പെടാൻ ദാനധർമ്മം വഴി സ്നേഹിതരെ നേടിയെടുക്കാൻ നമ്മൾ ശ്രമിക്കണം എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു വ്യാഖ്യാനം. ‘ഈ യുഗത്തിന്റെ മക്കളും വെളിച്ചത്തിന്റെ മക്കളും’ എന്ന വിശേഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

വെളിച്ചത്തിന്റെ മക്കൾ ഈ യുഗത്തിന്റെ മക്കളെ അതേപടി അനുകരിക്കണമെന്നല്ല ഈശോ പറയുന്നത്. സാധ്യതകളെ ഏറ്റവും മനോഹരമായി ഉപയോഗിക്കുന്ന അവരുടെ ശൈലിയിലേക്കാണ് യേശു വിരല്‍ചൂണ്ടുന്നത്. നമ്മുടെ ജീവിതത്തിൽ ദൈവം വച്ചുനീട്ടുന്ന അനന്തസാധ്യതകളെ നന്മ ചെയ്യാനും സ്വർഗ്ഗരാജ്യം നേടിയെടുക്കാനും പര്യാപ്തമായ വിധത്തിൽ ഉപയോഗിക്കാൻ പഠിക്കുക എന്നതാണ് ഈ ഉപമ നമുക്ക് നൽകുന്ന സന്ദേശം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.