
“ദൈവം അയച്ചവൻ ദൈവത്തിന്റെ വാക്കുകൾ സംസാരിക്കുന്നു” (34) എന്ന വചനം നമ്മുടെ ഹൃദയങ്ങളിലേക്കു പ്രവേശിക്കട്ടെ. ഒപ്പം “ഉന്നതത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്” (31) എന്ന വചനവും. ദൈവം അയച്ച ആളാണ് സ്നാപകയോഹന്നാൻ. സ്നാപകൻ സംസാരിച്ചത് ദൈവത്തിന്റെ വാക്കുകൾ മാത്രമായിരുന്നു; ഈശോയും അങ്ങനെതന്നെ. ആളുകൾ ശ്രവിച്ചില്ല, അംഗീകരിച്ചില്ല. മറ്റുള്ളവര്‍ എതിർത്തു എന്നതുകൊണ്ട് അവർ ദൈവത്തിന്റെ വാക്കുകൾ അറിയിക്കുന്നതിൽനിന്നു പിന്മാറിയില്ല.
നാമും യഥാർഥത്തിൽ ഈ ഭൂമിയിൽ ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ്. നമ്മിൽ നിന്നു പുറപ്പെടുന്നത് ദൈവത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളുമായിരിക്കണം. അങ്ങനെയാണോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ധ്യാനിക്കുക ഉചിതമാണ്.
ഫാ. ജി. കടൂപ്പാറയിൽ MCBS